കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയുന്നില്ല; 
അതിര്‍ത്തികളില്‍ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് കര്‍ണാടക.


  കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയാതെ തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക. ഇതിന്റെ ഭാഗമായി ഏഴിടങ്ങളിലായി ചെക്ക് പോസ്റ്റുകള്‍കൂടി സ്ഥാപിച്ചു.കാസര്‍കോട് തലപ്പാടി അതിര്‍ത്തിക്ക് പുറമേ മംഗളൂരുവിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകളില്‍ അടക്കമാണ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വരുന്ന കുറച്ച് ദിവസത്തേക്ക് രാത്രികാല യാത്ര തലപ്പാടി അതിര്‍ത്തി വഴി ആക്കുന്നത് പരിഗണിക്കുമെന്ന് മംഗലുരു ഡിസിപി പറയുന്നു. 

നിലവില്‍ ദേശീയപാത 66ലെ തലപ്പാടിയിലാണ് പ്രധാന ചെക്ക്‌പോസ്റ്റുള്ളത്. ഇതിന് പുറമെ പ്രധാന റെയില്‍വേ സ്റ്റേഷനുകളായ മംഗളൂരു സെന്‍ട്രല്‍, ജംഗ്ഷന്‍ എന്നിവിടങ്ങളിലും കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയിലെ അഞ്ച് ഇടറോഡുകളായ തൗഡുഗോളി, നെറ്റിണപദവ്, നര്യക്രോസ്, നന്ദാരപടുപ്പ, മുടുഗര കട്ട എന്നിവിടങ്ങളിലാണ് ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

പുതിയ ചെക്ക് പോസ്റ്റില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം മൂന്ന് ഷിഫ്റ്റുകളിലായി പോലീസ് ഉദ്യോഗസ്ഥരും ഉണ്ടാകും. കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക്‌കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ മംഗളൂരു ആരോഗ്യവകുപ്പ് ഈ ചെക്ക്‌പോസ്റ്റുകളില്‍ സൗജന്യമായി പരിശോധന നടത്തും.കേരളത്തില്‍ നിന്നും മംഗളൂരുവിലേക്കുള്ള പ്രതിദിന യാത്രക്കാര്‍ക്ക് 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ കൊവിഡ് ഒന്നാം ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ ഇപ്പോള്‍ നിര്‍ബന്ധമാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media