എണ്ണക്കമ്പനികള്‍ ഇളവുകള്‍ വൈകിപ്പിക്കുന്നു


 

കൊച്ചി: രാജ്യത്തെ വിവിധ നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ ദിവസങ്ങളില്‍ സംസ്ഥാനത്തും ഇന്ധന വിലയില്‍ മാറ്റമില്ല. ഒരു ലിറ്റര്‍ പെട്രോളിന് 106.36 രൂപയാണ് വില. ഒരു ലിറ്റര്‍ ഡീസലിന് 93.47 രൂപയും. ക്രൂഡ് ഓയില്‍ വില വര്‍ധനക്ക് അനുസരിച്ച് രാജ്യത്ത് ഇന്ധന വില കുതിച്ചുയര്‍ന്നു കൊണ്ടിരുന്നപ്പോള്‍ ഉണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും പ്രത്യേക തീരുവകള്‍ കുറച്ചത് ഇന്ധന വില കുറയാന്‍ കാരണമായി.

പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. ഇതോടെ കേരളത്തില്‍ പെട്രോളിന് 6.57 രൂപയും ഡീസലിന് 12.33 രൂപയും കുറഞ്ഞിരുന്നു. അതിനു ശേഷം ഇതുവരെ എണ്ണ കമ്പനികള്‍ പെട്രോള്‍- ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. അതേസമയം രാജ്യാന്തര എണ്ണവില കുറഞ്ഞിട്ടും ഡോളറിനെതിരേ രൂപ നേട്ടമുണ്ടാക്കിയിട്ടും കമ്പനികള്‍ വില കുറയ്ക്കാത്തതിലുള്ള അമര്‍ഷം വിപണികളിലുണ്ട്. 15 ദിവസത്തെ രാജ്യാന്തര എണ്ണവിലയുടെ ശരാശരി കണക്കാക്കിയാണ് രാജ്യത്ത് ഇന്ധനവില നിര്‍ണയിക്കുന്നതെന്ന മുടന്തന്‍ ന്യായമാണ് കമ്പനികള്‍ നിരത്തുന്നത്.

ഏറെ നാളുകള്‍ക്കു ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഇന്ധനവില കുറച്ചത്. കഴിഞ്ഞ ഒരു മാസം കൊണ്ട് രാജ്യത്ത് പെട്രോള്‍ വിലയില്‍ ഏഴു രൂപയ്ക്കു മുകളിലും ഡീസലിന് ഒമ്പതു രൂപയ്ക്കു മുകളിലും വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഒപെക് രാജ്യങ്ങള്‍ ഉടനടി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്നു ഇതോടകം വ്യക്തമാക്കിയിട്ടുണ്ട്.


ന്യൂഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 103.97 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് 93.47 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 104.46 രൂപയും ഡീസല്‍ ലിറ്ററിന് 91.40 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 106.36 രൂപയും ഡീസല്‍ ലിറ്ററിന് 93.47 രൂപയുമാണ് വില. ജൂണ്‍ 26 മുതലാണ് ഇവിടെ പെട്രോള്‍ വില 100 രൂപ കടന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 104.06 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് 91.40 രൂപയാണ് വില. കോഴിക്കോട് ഓഗസ്റ്റ് അഞ്ചിനാണ് പെട്രോള്‍ വില 100 രൂപയില്‍ എത്തിയത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 104.49 രൂപയും ഡീസലിന് 91.83 രൂപയുമാണ് വില.


ഒരു മാസത്തിനിടെ രാജ്യാന്തര എണ്ണവില 16 ഡോളറിനു മുകളില്‍ വര്‍ധിച്ച് 86 ഡോളര്‍ പിന്നിട്ടിരുന്നു. കഴിഞ്ഞയാഴ്ച 85നു മുകളില്‍ പോയ രാജ്യാന്തര എണ്ണവില നിലവില്‍ അഞ്ചു ഡോളറോളം കുറഞ്ഞിട്ടുണ്ട്. എന്നിട്ടും എണ്ണക്കമ്പനികള്‍ ഇളവുകള്‍ വൈകിക്കുകയാണ്. നിലവില്‍ ക്രൂഡ് ഓയില്‍ ബാരലിന് 81.62 ഡോളറിലാണു വ്യാപാരം. ഇന്നലെ ബാരലിന് 82.17 ഡോളറായിരുന്നു വില. സൗദി, ഏഷ്യന്‍ വിപണികള്‍ക്കുള്ള എണ്ണവില കഴിഞ്ഞമാസം കുറച്ചെങ്കിലും ഇതിന്റെ പ്രയോജനം രാജ്യത്തെ ഉപഭോക്താക്കള്‍ക്കു ലഭിച്ചിരുന്നില്ല.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media