ഭീമന്‍ ചൈനീസ് റോക്കറ്റ് ഭൂമിയ്ക്ക് തൊട്ടരികെ; എവിടെയും വീഴാം


വാഷിങ്ടണ്‍: നിയന്ത്രണം വിട്ടു ഭൂമിയിലേയ്ക്ക് പതിക്കുന്ന ചൈനീസ് റോക്കറ്റ് ഭാഗം ഭൂമിയ്ക്ക് തൊട്ടരികെ. നിയന്ത്രണം വിട്ടു ഭൂമിയിലേയ്ക്ക് കൂപ്പുകുത്താനൊരുങ്ങുന്ന റോക്കറ്റ് ഭാഗം വരുന്ന രണ്ടോ മൂന്നോ ദിവസത്തിനകം റോക്കറ്റ് ഭൂമിയില്‍ എവിടെ വേണമെങ്കിലും പതിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കു കൂട്ടുന്നത്. വലിയൊരു ചരക്കുലോറിയോളം ഭാരം വരുന്ന റോക്കറ്റ് ഭാഗത്തിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് നാസ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍.

ചൈന പുതുതായി തയ്യാറാക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗമാണ് നിയന്ത്രണം വിട്ട് ഭൂമിയിലേയ്ക്ക് പതിക്കുന്നത്. കഴിഞ്ഞ മാസം വിക്ഷേപിച്ച ചൈനയുടെ ലോങ് മാര്‍ച്ച് 5ബി എന്ന റോക്കറ്റിന്റെ 18 ടണ്ണോളം വരുന്ന പ്രധാന ഭാഗം ഇത്തരത്തില്‍ ഭൂമിയിലേയ്ക്ക് പതിക്കുന്ന ഏറ്റവും വലിയ വസ്തുവാണ്. സംഭവത്തെപ്പറ്റി ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

റോക്കറ്റിന്റെ സഞ്ചാരം നിരീക്ഷിച്ചു വരികയാണെന്നും ഭൂമിയില്‍ പതിക്കുന്നതിനു മുന്‍പ് ഇതു വെടിവെച്ചിടാനുള്ള പദ്ധതികളൊന്നുമില്ലെന്നും യുഎസ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ആള്‍ത്താമസമില്ലാത്ത ഏതെങ്കിലും മേഖലയിലായിരിക്കും റോക്കറ്റ് പതിക്കുക എന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കി.


ബ്രിട്ടീഷ് സമയം ശനിയാഴ്ച വൈകിട്ടോ ഞായറാഴ്ച പുലര്‍ച്ചെയോ റോക്ക് ഭൂമിയില്‍ പതിച്ചേക്കുമെന്നാണ് നിലവിലെ പ്രവചനം. എന്നാല്‍ ഇത്തരം പ്രവചനങ്ങള്‍ പൊതുവെ ശരിയാകാറില്ല. ഏപ്രില്‍ 29ന് ഭൗമോപരിതലത്തില്‍ നിന്ന് 375 കിലോമീറ്റര്‍ മുകളിലായിരുന്ന റോക്കറ്റ് സാവധാനം ഭൂമിയോടു അടുത്തു കൊണ്ടിരിക്കുകയാണ്. ഭൂമിയോട് അടുക്കുന്തോറും ഗുരുത്വാകര്‍ഷണബലം കൂടുകയും ഒടുവില്‍ ഭൗമോപരിതലത്തില്‍ എവിടെയെങ്കിലും പതിക്കുകയും ചെയ്യും. എന്നാല്‍ ഭൂമധ്യരേഖയോടു ചേര്‍ന്ന് നേര്‍രേഖയിലല്ലാതെ റോക്കറ്റ് ഭ്രമണം ചെയ്യുകയാണെന്നതിനാല്‍ എവിടെയാണ് ഇത് പതിക്കുകയെന്ന് പ്രവചിക്കുക അസാധ്യമാണ്.കഴിഞ്ഞ വര്‍ഷം സമാനമായ തരത്തില്‍ ഭൂമിയില്‍ പതിച്ച ഒരു ചെറുറോക്കറ്റ് ഭാഗം ആഫ്രിക്കയിലെ ഐവറി കോസ്റ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media