നിയമസഭക്ക് മുന്നില്‍ ബിജെപി നാമജപ ഘോഷയാത്ര നടത്തും
 

 മരുമകന്‍ പറയുന്നതോ പാര്‍ട്ടി സെക്രട്ടറി പറയുന്നതോ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കെ.സുരേന്ദ്രന്‍ 


 



കാസര്‍കോട്: മിത്ത് വിവാദത്തില്‍ സംസ്ഥാന നിയമസഭയ്ക്ക് മുന്നില്‍ നാമജപ ഘോഷയാത്ര നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് ഇരട്ടത്താപ്പാണെന്ന് പറഞ്ഞ അദ്ദേഹം വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസെന്നും കുറ്റപ്പെടുത്തി.

പാര്‍ട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നത് മുഹമ്മദ് റിയാസാണെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ബോധപൂര്‍വമായ വര്‍ഗീയ നീക്കമാണ് നടക്കുന്നതെന്നും എംവി ഗോവിന്ദന്‍ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ത് പ്രതികരിക്കും എന്നറിയണം. എഎന്‍ ഷംസീര്‍ മാപ്പ് പറയുന്നവരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.

പത്താം തിയതി നിയമസഭക്ക് മുന്‍പില്‍ നാമ ജപ ഘോഷയാത്ര നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. എഎന്‍ ഷംസീറിന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് നിയമസഭ സമ്മേളനത്തിന് കൂടുമോയെന്ന് വ്യക്തമാക്കണം. നിയമ സഭക്കുള്ളില്‍ സ്പീക്കറെ ബഹിഷ്‌കരിക്കുമോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ശബരിമല വിഷയത്തിലും കോണ്‍ഗ്രസ് നിലപാട് ഇതായിരുന്നു. ഒരു ഘട്ടത്തിലും കോണ്‍ഗ്രസുമായി യോജിച്ച് സമരത്തിനില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

എംവി ഗോവിന്ദന്‍ സിപിഐഎമ്മില്‍ റബ്ബര്‍ സ്റ്റാമ്പ് ആണോയെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. എംവി ഗോവിന്ദന്റെ അപ്പുറം പറയാനുള്ള ധാര്‍ഷ്ട്യം മുഹമ്മദ് റിയാസിന് എങ്ങനെ കിട്ടുന്നു? മരുമകന്‍ പറഞ്ഞതാണോ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണോ സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media