കിറ്റ് കൊള്ളയില്‍ തെളിവുമായി പ്രതിപക്ഷം, കുറഞ്ഞ നിരക്കില്‍ പിപിഇ കിറ്റ് നല്‍കാമെന്നേറ്റ കമ്പനിയുടെ കത്ത് പുറത്ത്
 


തിരുവനന്തപുരം: കൊവിഡ് കാലത്തെ പിപിഇ കിറ്റ് കൊള്ളയില്‍ സര്‍ക്കാറിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം. കുറഞ്ഞ നിരക്കില്‍ പിപിഇ കിറ്റ്  നല്‍കാമെന്നേറ്റ് അനിത ടെക്‌സ്‌കോട്ട് എന്ന കമ്പനി ആരോഗ്യവകുപ്പിന് നല്‍കിയ കത്ത് പ്രതിപക്ഷം പുറത്ത് വിട്ടു.വിപണി വിലയേക്കാള്‍  മൂന്നിരട്ടി വിലയക്ക് പിപിഇ കിറ്റ് വാങ്ങിയത് ക്ഷാമം കാരണമെന്നായിരുന്നു മുന്‍ ആരോഗ്യമന്ത്രിയുടെ നിലപാട്. സാന്‍ഫാര്‍മ കമ്പനിയില്‍ നിന്ന്  കിറ്റ് ഒന്നിന് 1550രൂപയ്ക്ക് വാങ്ങാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.


എന്നാല്‍ ഈ ഉത്തരവിറക്കുന്നതിന് മുന്‍പ് തന്നെ അനിത ടെസ്റ്റിക്കോട്ട് എന്ന സ്ഥാപനം 550 രൂപ നിരക്കില്‍ 25,000 കിറ്റ് നല്‍കാന്‍ തയ്യാറാണെന്ന് സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഈ കത്ത് പുറത്ത് വിട്ടാണ് പ്രതിപക്ഷം സര്‍ക്കാറിനെതിരെ അഴിമതി ആരോപണം ശക്തമാക്കുന്നത്.ദുരിതകാലത്ത് തീവെട്ടിക്കൊള്ള നടത്തിയത് ധനമ്ന്ത്രി അടക്കമുള്ള പര്‍ച്ചേസ് കമ്മിറ്റി ആണെന്നും ശൈലജയെ ഒന്നാം പ്രതിയാക്കി കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media