വിപണി തകര്‍ച്ചയില്‍  അംബാനിയും അദാനിയും ഉള്‍പ്പടെ  ഇന്ത്യയിലെ നാല് സമ്പന്നര്‍ക്ക് നഷ്ടമായത് 86000 കോടി
 


കോഴിക്കോട്: ഇന്ത്യന്‍ ഓഹരി വിപണിയുടെ  ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു ഇന്ന്. ട്രംപിന്റെ താരിഫ് നയങ്ങള്‍ക്ക് പിറകെ വെള്ളിയാഴ്ച യുഎസ് വിപണികളിലെ ഇടിവിന് ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണി ഇന്ന്  ഏറ്റവും വലിയ ഇടിവിനെയാണ് അഭിമുഖീകരിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരസ്പര താരിഫുകള്‍ മൂലമുണ്ടായ ആഗോള വ്യാപാര യുദ്ധത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്ക വിപണിയില്‍ പ്രതിഫലിച്ചത്. ഇതോടെ ഇന്ത്യയിലെ നാല് ശതകോടീശ്വരന്മാരുടെ ആസ്തിയില്‍ ഇടിവുണ്ടായി. 

മുകേഷ് അംബാനി, ഗൗതം അദാനി, സാവിത്രി ജിന്‍ഡാല്‍ ശിവ് നാടാര്‍ എന്നിവരുടെ മൊത്തം ആസ്തിയില്‍ നിന്നും 10.3 ബില്യണ്‍ ഡോളര്‍ നഷ്ടമായതാണ് സൂചന. ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ആസ്തി 3.6 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 87.7 ബില്യണ്‍ ഡോളറിലെത്തി. രണ്ടാമത്തെ ധനികനായ ഗൗതം അദാനിയുടെ ആസ്തി 3 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 57.3 ബില്യണ്‍ ഡോളറായി. മൂന്നാം സ്ഥാനത്തും ആഗോളതലത്തില്‍ 45-ാം സ്ഥാനത്തുമുള്ള സാവിത്രി ജിന്‍ഡാലിന്റെ ആസ്തി 2.2 ബില്യണ്‍ ഡോളര്‍ കുറഞ്ഞ്  33.9 ബില്യണ്‍  ഡോളറിലെത്തി.  ശിവ് നാടാറിന്റെ ആസ്തി 1.5 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 30.9 ബില്യണ്‍ ഡോളറായി.

ആഗോള ഓഹരി വിപണികളിലെ ഇടിവാണ് ഇന്ത്യന്‍ വിപണികളെയും ബാധിച്ചത്. യുഎസില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും ചൈന 34 ശതമാനം താരിഫ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ആഗോള ഓഹരികള്‍ തകര്‍ന്നതോടെയാണ് അനിശ്ചിതത്വം വര്‍ദ്ധിച്ചത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media