മലയാളത്തിന്റെ മഹാനടിക്ക് വിട ചൊല്ലി കേരളം



ലളിത വസന്തം മാഞ്ഞു. മലയാളത്തിന്റെ മഹാനടിക്ക് വിട ചൊല്ലി കേരളം.കെപിഎസി ലളിതയുടെ സംസ്‌കാരം നടന്നു. മകന്‍ സിദ്ധാര്‍ഥ് ഭരതനാണ് ചിതയ്ക്ക് തിരി കൊളുത്തിയത്. മതപരമായ ചടങ്ങുകള്‍ അവസാനിച്ച ശേഷമാണ് സംസ്‌കാരം നടന്നത്. വീടിന്റെ തെക്കേഭാഗത്ത് ഒരുക്കിയ ചിതയിലാണ് മരണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടന്നത്.അരമണിക്കൂറോളം പൊതുദര്‍ശനത്തിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി നിരവധി ആളുകളാണ് എത്തിയത്. ചടങ്ങില്‍ സിനിമ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖരാണ് പങ്കെടുത്തത്.

സംസ്‌കാരം എങ്കക്കാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് നടന്നത്. തൃശൂര്‍ വടക്കാഞ്ചേരി നഗരസഭയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ ഓര്‍മ്മ എന്ന വീട്ടില്‍ എത്തിച്ചത്.

എങ്കക്കാട്ടെ മരുമകളായി എത്തി പിന്നീട് മകളായി മാറിയയാളാണ് കെപിഎസി ലളിത. എല്ലാ കാര്യങ്ങള്‍ക്കും നാടിനോട് അടുത്ത് നിക്കുന്നയാളാണ് കെപിഎസി ലളിത. അതുകൊണ്ടുതന്നെ ഒരുപാട് ആളുകളാണ് അന്തമോപചാരം അര്‍പ്പിക്കാനായി എത്തിയത്. സിനിമ മേഖയിലുള്ള പ്രമുഖര്‍ അന്തമോപചാരം അര്‍പ്പിക്കാന്‍ എത്തി. ഇന്ന് വീണ്ടും വടക്കാഞ്ചേരി എങ്കക്കാട് എത്തുമ്പോള്‍ നാടു മുഴുവന്‍ അവരുടെ ഓര്‍മയില്‍ തേങ്ങുകയാണ്. മലയാള മലയാള സിനിമാചരിത്രത്തില്‍ ജ്വലിക്കുന്ന ഓര്‍മയാവുകയാണ് എങ്കക്കാട്ടെ 'ഓര്‍മ' വീടും പരിസരങ്ങളും.

1978ല്‍ സംവിധായകന്‍ ഭരതനുമായുള്ള വിവാഹത്തിനു ശേഷമാണ് വടക്കാഞ്ചേരിയുടെ മരുമകളായി ലളിത എങ്കക്കാട് എത്തുന്നത്. അന്ന് മലയാള സിനിമയുടെ തലസ്ഥാനം 'മദ്രാസ്' ആയിരുന്നതിനാല്‍ ഭരതനൊപ്പം ചെന്നൈയിലായിരുന്നു ലളിതയുടെ ജീവിതം. 1998ല്‍ ഭരതന്റെ വേര്‍പാടിനു ശേഷം എങ്കക്കാട്ടെ പാലിശേരി തറവാട്ടിലേയ്ക്കു താമസം മാറ്റി.ഭരതന്റെ ജന്‍മനാടിനെ അത്രയേറെ ലളിതയും ഹൃദയത്തിലേറ്റി.

കൂടാതെ വൈകിട്ട് 5.30ന് വടക്കാഞ്ചേരി ഓട്ടുപാറ ജംഗ്ഷനില്‍ സര്‍വകകക്ഷി അനുസ്മരണ യോഗം നടക്കും. അന്തരിച്ച നടി കെ.പി.എ.സി ലളിതയുടെ മൃതദേഹം തൃശൂര്‍ ലളിതകലാ അക്കാദമി മന്ദിരത്തില്‍ എത്തിച്ച ശേഷമായിരുന്നു വടക്കാഞ്ചേരി നഗരസഭയില്‍ പൊതുദര്‍ശനത്തിന് കൊണ്ടുപോയത്. പൊതുദര്‍ശനത്തിന് ശേഷമാണ് വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് എത്തിച്ചത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media