മുഖ്യമന്ത്രിക്ക് എന്നെ വര്‍ഗീയവാദി എന്നു വിളിക്കാന്‍ എന്തു ധാര്‍മികത:  രാജീവ് ചന്ദ്രശേഖര്‍ 


തിരുവനന്തപുരം: എന്നെ വര്‍ഗീയവാദി എന്ന് വിളിക്കാന്‍ എന്ത് ധാര്‍മ്മികതയാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അഴിമതിയും പ്രീണനവും ഒക്കെ ഉയര്‍ത്തുമ്പോള്‍ വര്‍ഗീയവാദി എന്ന് പറഞ്ഞ് മറക്കാന്‍ ശ്രമിക്കുന്നു. ഹമാസ് പ്രതിനിധിക്ക് കേരളത്തിലെ ഒരു സമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവദിച്ചതില്‍ കോണ്‍ഗ്രസും മിണ്ടുന്നില്ല. എന്റെ രാഷ്ട്രീയ ആരോപണങ്ങളും അവിശ്വാസവും മുഖ്യമന്ത്രിക്ക് നേരെയാണെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍വ്വകക്ഷിയോ?ഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍ രം?ഗത്തെത്തിയത്. 

ദുരന്തപൂര്‍ണമായ സംഭവമാണ് കളമശ്ശേരി സ്‌ഫോടനം. വര്‍ഗീയതയുടെ വിഷമെന്ന് മുഖ്യമന്ത്രി തന്നെകുറിച്ച് പരാമര്‍ശിച്ചു. വിധ്വംസക ശക്തികളെ പ്രീണിപ്പിച്ചതിന്റെ ചരിത്രമുണ്ട്. ഇടതുപക്ഷവും കോണ്‍ഗ്രസും ഇതിന് കൂട്ടുനിന്നു. ഹമാസിന് കേരളത്തില്‍ ഒരു ചടങ്ങ് പങ്കെടുപ്പിച്ചതാണ് താന്‍ ഉയര്‍ത്തിയത്. വിധ്വംസക ശക്തികള്‍ക്കെതിരെ പറയുന്നവരെ വര്‍ഗീയവാദി എന്ന് മുഖ്യമന്ത്രി വിളിക്കുന്നു. എലത്തൂര്‍ സംഭവം ഭീകരാക്രമണം അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ആക്രമണത്തില്‍ പിന്നീട് സാക്കിര്‍ നായിക്ക് ഗ്രൂപ്പിന്റെ പങ്ക് വ്യക്തമായി. ഇത് പറഞ്ഞാലും വര്‍ഗീയവാദി എന്ന് വിളിക്കും. 

തനിക്ക് എല്ലാ മതവിഭാഗങ്ങളുമായും നല്ല ബന്ധം. ഒരു വിഭാഗത്തിന് മേല്‍ കുറ്റം ചുമത്താനുള്ള മത്സരത്തിനില്ല. മുന്‍വിധിയോട് കൂടി ഞങ്ങള്‍ സമീപിച്ചിട്ടില്ല. ഹമാസ് നടക്കുന്ന കൂട്ടകൊലയെ കുറിച്ച് മൗനം പാലിക്കുന്നതിനെയാണ് താന്‍ ചോദ്യം ചെയ്യുന്നത്. സ്വരാജും മുനീറും ഹമാസ് സ്വതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവര്‍ എന്ന് പറയുമ്പോള്‍ കേരളത്തിലെ യുവാക്കള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും രാജീവ് ചന്ദ്ര

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media