അധികാരത്തിലെത്തിയപ്പോള്‍ വാക്ക് പാലിച്ച് വിജയ്: തമിഴ്‌നാട്ടിലെ 717 മദ്യക്കടകള്‍ അടച്ചുപൂട്ടി
 



ചെന്നൈ: അധികാരത്തിലേറിയതിന് പിന്നാലെ അനധികൃത മദ്യഷാപ്പുകള്‍ അടച്ചുപൂട്ടുമെന്ന വാക്ക് പാലിച്ച് വിജയ് സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ 717 ടാസ്മാക് ഔട്‌ലറ്റുകള്‍ പൂട്ടി. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ അടുത്തുള്ളവയാണ് അടച്ചുപ്പൂട്ടിയത്. 610 ഔട്ട്ലെറ്റുകള്‍ ബുധനാഴ്ചക്ക് മുന്‍പ് പൂട്ടിയിരുന്നു. 107 എണ്ണം ഇന്നലെ അടച്ചതായി എക്‌സൈസ് മന്ത്രി കെ.വിഗ്‌നേഷ് അറിയിച്ചു. ഏറ്റവും കൂടുതല്‍ മധുരയിലാണ് പൂട്ടിയത് (290), കോയമ്പത്തൂരില്‍ 179 എണ്ണവും പൂട്ടി. പൂട്ടിയവയില്‍ 3474 ജീവനക്കാര്‍ ആണ് ഉണ്ടായിരുന്നത്. ഇവരില്‍ 2331 പേരെ മറ്റ് ഔട്‌ലട്ടുകളിലേക്ക് മാറ്റി. ബാക്കിയുള്ളവരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. സംസ്ഥാനത്ത് ഇനി 4048 ടാസ്മാക് ഔട്‌ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media