ക്രേസ്  ബിസ്‌ക്കറ്റിന്റെ രുചി വീണ്ടും മലയാളിയുടെ നാവിന്‍ തുമ്പിലേക്ക്
 

  കിനാലൂരിലെ ഫാക്ടറി  17ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും



കോഴിക്കോട്: ക്രേസ്  ബിസ്‌ക്കറ്റിന്റെ രുചി വീണ്ടും മലയാളിയുടെ നാവിന്‍ തുമ്പിലേക്ക്. കിനാലൂര്‍ ഇന്ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ക്രേസ് ബിസ്‌ക്കറ്റ് ഫാക്ടറി 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ടൂറിസം- പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പുതിയ ബിസ്‌കറ്റ് വേരിയന്റുകള്‍ അവതരിപ്പിക്കും. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ആസ്‌കോ ഗ്ലോബല്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യും. തുറമുഖം- മ്യൂസിയം- പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍, എം.കെ രാഘവന്‍ എംപി, പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി, ബാലുശേരി എംഎല്‍എ കെ.എം സച്ചിന്‍ ദേവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും. വ്യവസായ  വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്,  കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടിക്കൃഷ്ണന്‍, വാര്‍ഡ് അംഗം  റംല വെട്ടത്ത് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.
 
ഒരു ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കോഴിക്കോട് കിനാലൂര്‍ കെഎസ്ഐഡിസി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ആന്‍ഡ് കണ്‍ഫക്ഷനറി ഫാക്ടറിയാണ് മുഖ്യമന്ത്രി  രാജ്യത്തിന് സമര്‍പ്പിക്കുന്നത്.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരും  പി. രാജീവിന്റെ നേതൃത്വത്തിലൂള്ള വ്യവസായ വകുപ്പും വലിയ വ്യാവസായിക കുതിപ്പാണ് സംസ്ഥാനത്തിനു നല്‍കുന്നതെന്ന്  ക്രേസ് ബിസ്‌കറ്റ്സ് സിഎംഡി അബ്ദുള്‍ അസീസ് ചൊവ്വഞ്ചേരി പറഞ്ഞു.സംസ്ഥാനത്തിന്റെ മാറിയ വ്യവസായ നയത്തിന്റെ ഗുണഭോക്താവാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സര്‍ക്കാരിനെ വിശ്വസിച്ചാണ് ഞാന്‍ ക്രേസ് ബിസ്‌കറ്റ്‌സ് ആരംഭിച്ചത്. ആ വിശ്വാസം പൂര്‍ണമായി കാത്തു സൂക്ഷിക്കുന്ന പിന്തുണയാണ് എനിക്ക് സര്‍ക്കാരില്‍ നിന്നും കെ.എസ്.ഐ.ഡി.സി അടക്കമുള്ള അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ചതെന്നും അബ്ദുള്‍ അസീസ് പറഞ്ഞു. 

ജിസിസി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ബിസിനസ് ശൃംഖലകളുള്ള ആസ്‌കോ ഗ്ലോബല്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ക്രേസ് ബിസ്‌ക്കറ്റ്‌സ് ഫാക്ടറി. അതിനൂതന സാങ്കേതിക വിദ്യയും അന്താരാഷ്ട്ര പ്രശസ്തി നേടിയ ഫുഡ് ടെക്നോളജിസ്റ്റുകള്‍ നേരിട്ടു തയ്യാറാക്കുന്ന രുചിക്കൂട്ടുകളും ക്രേസ് ബിസ്‌ക്കറ്റുകളുടെ പ്രത്യേകതകളാണ്.  കാരമല്‍ ഫിംഗേഴ്‌സ്, കാര്‍ഡമം ഫ്രഷ്, കോഫി മാരി, തിന്‍ ആരോറൂട്ട്, മാള്‍ട്ടി മില്‍ക്കി ക്രഞ്ച്, കാഷ്യൂ കുക്കി, ബട്ടര്‍ കുക്കി, പെറ്റിറ്റ് ബുറേ, ഷോര്‍ട്ട് കേക്ക്, ഫിറ്റ് ബൈറ്റ് തുടങ്ങി 22ഓളം വൈവിധ്യമാര്‍ന്ന ബിസ്‌കറ്റ് ഇനങ്ങളാണ് ക്രേസ് വിപണിയിലിറക്കിയിരിക്കുന്നത്. കേരള വിപണിക്കു പിന്നാലെ വിദേശവിപണികളിലേയ്ക്കും ക്രേസ് ബിസ്‌കറ്റ്‌സ് എത്തുകയാണ്.

 വ്യവസായ വകുപ്പ് പ്രഖ്യാപിച്ച 'മീറ്റ് ദ് ഇന്‍വെസ്റ്റര്‍' പരിപാടിയുടെ ഭാഗമായി യാഥാര്‍ത്ഥ്യമാവുന്ന ആദ്യ സംരംഭങ്ങളില്‍ ഒന്നാണ് ക്രേസ് ബിസ്‌കറ്റ്‌സ്. അഞ്ഞൂറിലധികം തൊഴിലാളികള്‍ക്ക് നേരിട്ടും ആയിരത്തിലധികം പേര്‍ക്ക് പരോക്ഷമായും ക്രേസ് ബിസ്‌ക്കറ്റ്സ് തൊഴില്‍ നല്‍കുന്നുണ്ട്.
 
വ്യവസായ  വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്,  കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടിക്കൃഷ്ണന്‍, വാര്‍ഡ് അംഗം  റംല വെട്ടത്ത് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.
 
കോഴിക്കോട് നടന്ന പത്രസമ്മേളനത്തില്‍ ക്രേസ് ബിസ്‌ക്കറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ അസീസ് ചൊവ്വഞ്ചേരി, ഡയറക്ടര്‍ അലി സിയാന്‍, ഡയറക്ടര്‍ ഫസീല അസീസ്,   ബ്രാന്‍ഡ്- കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റ്, സി എം ഡി (പുഷ് 360 ) വി. എ ശ്രീകുമാര്‍, സി എഫ് ഒ പ്രശാന്ത് മോഹന്‍ , ജിഎം സെയില്‍സ് & മാര്‍ക്കറ്റിങ് ജെന്‍സണ്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media