വിചിത്ര നടപടിയുമായി കര്‍ണാടക ഉദ്യോഗസ്ഥര്‍; അതിര്‍ത്തി കടക്കുന്ന കര്‍ഷകരുടെ ദേഹത്ത് സീല്‍ പതിക്കുന്നു


കര്‍ണാടക അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കെതിരെ വിചിത്ര നടപടി. കൃഷി ആവശ്യങ്ങള്‍ക്കായി അതിര്‍ത്തി കടക്കുന്ന കര്‍ഷകരുടെ ദേഹത്ത് കര്‍ണാടക ഉദ്യോഗസ്ഥര്‍ സീല്‍ പതിച്ചു. കര്‍ണാടകയിലെ ബാവലി ചെക്ക്‌പോസ്റ്റിലാണ് കര്‍ഷകര്‍ക്കെതിരെയുള്ള വിചിത്ര നടപടി. കര്‍ണാടകയിലെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റീന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വോട്ട് രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന തരാം മഷി ഉപയോഗിച്ചാണ് സീല്‍ പതിക്കുന്നത്.


കര്‍ണാടകയുടെ നടപടിക്കെതിരെ മാനന്തവാടി എം.എല്‍.എ. ഓ.ആര്‍. കേളു മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

അതേസമയം, കേരളത്തില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും 7 ദിവസത്തെ ക്വാറന്റീന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. രണ്ട് ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ കൊവിഡ് ബാധിതരാകുന്ന വിദ്യാഭ്യാസ, തൊഴില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി ഡോ.കെ സുധാകര്‍ വ്യക്തമാക്കി. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കാത്ത കോലാറിലെ നഴ്‌സിം?ഗ് സ്ഥാപനത്തിനെതിരെ നടപടിയെടുത്തുവെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. അറുപതോളം മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞയാഴ്ചയാണ് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നത്. കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നടപ്പാക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ഇവരെ ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വിദഗ്ധ സമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media