പുതിയ ട്രാഫിക് നിയമങ്ങള്‍ ഫലം കണ്ടു; ബഹ്‌റൈനില്‍ റോഡപകടങ്ങള്‍ 60 ശതമാനം കുറഞ്ഞു


മനാമ: ബഹ്റൈനില്‍ റോഡപകടങ്ങളുടെയും മരണങ്ങളുടെയും തോത് അറുപത് ശതമാനം കുറഞ്ഞു. രാജ്യത്ത് പുതുതായി നടപ്പിലാക്കിയ ശക്തമായ ഗതാഗത നയമാണ് ഇതിനു കാരണമെന്ന് ബഹ്റൈന്‍ ട്രാഫിക് വിഭാഗം അധികൃതര്‍ വ്യക്തമാക്കി. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നതും മരണം സംഭവിക്കുന്നതുമായ കേസുകള്‍ ഗണ്യമായി കുറഞ്ഞതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ശെയ്ഖ് അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ വഹാബ് ആല്‍ ഖലീഫയാണ് അറിയിച്ചത്.


2015 ല്‍ രാജ്യത്ത് സമഗ്ര ഗതാഗതനയം ആവിഷ്‌കരിച്ചതിനു ശേഷം 2020 വരെയുള്ള റോഡപകടങ്ങളിലെ പരിക്കിന്റെയും മരണ നിരക്കിന്റെയും കാര്യത്തിലാണ് 60 ശതമാനം കുറവുണ്ടായിരിക്കുന്നത്. അതേസമയം, 2020 മുതല്‍ 2021 ആഗസ്ത് വരെയുള്ള കാലയളവില്‍ ഇവയുടെ തോത് 35 ശതമാനം കണ്ട് കുറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി. മേഖലയില്‍ ഏറ്റവും കുറവ് ട്രാഫിക് അപകടങ്ങളുള്ള രാജ്യം എന്ന നേട്ടം സ്വന്തമാക്കാനും ഇതുവഴി സാധിച്ചു. വാഹനങ്ങളുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ധന ഇക്കാലയളവില്‍ ഉണ്ടായിട്ടും റോഡപകടങ്ങള്‍ കുറക്കാനായത് മികച്ച നേട്ടമായാണ് കാണുന്നതെന്നും ശെയ്ഖ് അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ വഹാബ് പറഞ്ഞു.

ഈസ്റ്റ് ഹിദ്ദ് സിറ്റി, സല്‍മാന്‍ സിറ്റി, ഖലീഫ സിറ്റി തുടങ്ങിയ പുതിയ നഗരങ്ങളുടെ നിര്‍മാണവും വാഹന സാന്ദ്രത ഉയര്‍ന്നതും വച്ചു നോക്കുമ്പോള്‍ അപകട നിരക്ക് വര്‍ധിക്കേണ്ടതാണെങ്കിലും ശക്തമായ റോഡ് സുരക്ഷാ നിയമങ്ങള്‍ നടപ്പിലാക്കിയതിനാല്‍ അതുണ്ടായില്ല. ട്രാഫിക് സംവിധാനം, സ്മാര്‍ട്ട് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഗതാഗത നിയന്ത്രണം, ട്രാഫിക് ലംഘനങ്ങള്‍ക്കെതിരായ കര്‍ശനമായ നിയമ നടപടികള്‍, മൊബൈല്‍ പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്തിയ നടപടി, അപകട സാധ്യത കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തിയത് തുടങ്ങിയ കാര്യങ്ങള്‍ ഫലം ചെയ്തു. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതില്‍ വാഹന ഉപയോക്താക്കള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം നടത്താനായതും അപകടങ്ങള്‍ കുറയ്ക്കുന്നതിനല്‍ നിര്‍ണായകമായതെന്നും അദ്ദേഹം അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media