ബാങ്ക് ഓഫ് ബറോഡ വന്‍ നഷ്ടത്തിൽ ; നാലാം പാദത്തില്‍ 1,046 കോടി മൊത്ത നഷ്ടം.
രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്ക് ആണ് ബാങ്ക് ഓഫ്ബറോഡ . 2018 ലെ ബാങ്ക് ലയനത്തോടെ ആയിരുന്നു ബാങ്ക് ഓഫ് ബറോഡ കൂടുതല്‍ വികസിച്ചത്. ലയനത്തിന് ശേഷം ഉയർച്ചയുടെ പടവുകളിലായിരുന്നു
എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ബാങ്ക് ഓഫ് ബറോഡ വന്‍ നഷ്ടത്തിയിലാണ് . ഇത് ബാങ്കിന്റെ ഓഹരി മൂല്യത്തെ ബാധിച്ചിട്ടില്ല.
2020-2021 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ കണക്കുകളാണ് പുറത്ത് വന്നിട്ടുള്ളത്. നാലാം പാദത്തില്‍ ബാങ്കിന്റെ ഒറ്റയ്ക്കുള്ള മൊത്ത നഷ്ടം 1,046.5 കോടി രൂപയാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ബാങ്കിന്റെ മൊത്ത ആസ്തി ഗുണത്തില്‍ കുറവ് വന്നു എന്നതാണ് മറ്റൊരു കാര്യം. നിഷ്‌ക്രിയ ആസ്തികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തേക്കാള്‍ വര്ഡദ്ധിച്ചു. 8.48 ശതമാനത്തില്‍ 8.87 ശതമാനം ആയിട്ടാണ് വര്‍ദ്ധിച്ചത്. മൊത്ത നിഷ്‌ക്രിയ ആസ്തി മൂന്നാം പാദത്തിലേക്കാള്‍ കൂടിയിട്ടുണ്ട്. 2.39 ശതമാനത്തില്‍ നിന്ന് 3.09 ശതമാനം ആയാണ് കൂടിയത്. നിലവിലെ സ്ഥിതിയില്‍ ബാങ്കിന്റെ മൂലധനം 5000 കോടി വരെ അധികമായി ഉയര്‍ത്തുന്നതിന് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. 2000 കോടി രൂപ കോമണ്‍ ഇക്വിറ്റി ക്യാപിറ്റല്‍ ആയിരിക്കും. ക്യുഐപി (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ്) തുടങ്ങിയ വഴികളിലൂടെ ആയിരിക്കും ഇത് സമാഹരിക്കുക.
1908 ല്‍ ആയിരുന്നു ബാങ്ക് ഓഫ് ബറോഡ സ്ഥാപിതമായത്. 2018 ലെ ബാങ്ക് ലയനത്തോടെ ആണ് ബാങ്ക് ഓഫ് ബറോഡ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്ക് ആയി മാറിയത്. വിജയ ബാങ്കും ദേന ബാങ്കും ആയിരുന്നു അന്ന് ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ചത്. 132 ദശലക്ഷം ഉപഭോക്താക്കളുണ്ട് ഇന്ന് ബാങ്ക് ഓഫ് ബറോഡയ്ക്ക് ഉള്ളത് .