മെസി കേരളത്തില്‍ പന്തുരുട്ടും; ടീം അര്‍ജന്റീന കേരളത്തിലേക്കെന്ന് മന്ത്രി അബ്ദുറഹിമാന്‍
 



തിരുവനന്തപുരം : ഫുട്‌ബോള്‍ ആരാധകരുടെ ആകാംക്ഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കും വിരാമം.  ലിയോ എന്ന ലിയോണല്‍ മെസ്സി  ഇനി മലയാളികള്‍ക്ക് മുന്നില്‍ പുല്‍ത്തകിടിയില്‍ പന്തുരുട്ടും. ഏറെ നാളായുള്ള കാത്തിരിപ്പിന് ഇനി ഒരു വര്‍ഷം മാത്രമേ ബാക്കിയുളളു. പ്രദര്‍ശന മല്‍സരത്തിനായി അടുത്ത വര്‍ഷം എത്തുന്ന അര്ജന്റീന ടീമിനൊപ്പം മെസിയും ഉണ്ടാകുമെന്ന് മന്ത്രി വി അബ്ദുറഹ്മാനാണ് സ്ഥിരീകരിച്ചത്. 

സൂപ്പര്‍ താരം ലിയോണല്‍ മെസി അടക്കം അര്‍ജന്റീന ടീമാകും കേരളത്തിലേക്ക് വരികയെന്ന് തിരുവനന്തപുരുത്ത് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അബ്ദുറഹ്മാന്‍ അറിയിച്ചു. സ്‌പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. അടുത്ത വര്‍ഷം കേരളത്തില്‍ വെച്ച് മത്സരം നടക്കും. ലയണല്‍ മെസി പങ്കെടുക്കും. കൊച്ചി നെഹ്‌റു സ്റ്റേഡിയമാണ് മത്സരത്തിന് വേദിയായി പ്രധാനമായും പരിഗണിക്കുന്നത്. 

എതിര്‍ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ വരും. മഞ്ചേരി സ്റ്റേഡിയത്തില്‍ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. 

ഫിഫ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലേ ഒഴിവുള്ളൂ. താമസിയാതെ തന്നെ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്റെയും ഫിഫയുടെയും ഉദ്യോഗസ്ഥര്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ കേരളത്തിലെത്തും. മത്സരത്തിന്റെ തിയ്യതി, സ്റ്റേഡിയം തുടങ്ങിയ കാര്യങ്ങള്‍ ഇതിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. വിദേശ ടീമിനെ തന്നെ ഏതിരാളിയായി എത്തിക്കാനാണ് ആലോചന.  

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media