രാജ്യത്ത് വിദേശ നിക്ഷേപ വരവ് ഉയരുന്നു,
രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം മാസവും വിദേശ നിക്ഷേപത്തിൽ വാൻ കുതിപ്പ് . വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപര്‍ 17304 കോടിയാണ് ഇന്ത്യന്‍ വിപണികളില്‍ മാര്‍ച്ചില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഡിപോസിറ്റ് കണക്ക് പ്രകാരം എഫ്പിഐകളില്‍ 10482 കോടി ഇക്വിറ്റികളിലേക്കും, 6822 കോടി ഡെബ്റ്റ് സെഗ്മെന്റിലേക്കുമാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇത് രണ്ടും ചേര്‍ത്താണ് 17000 കോടിക്ക് മുകളിലേക്ക് പോയത്.
ഫെബ്രുവരിയിലും ജനുവരിയിലും കുതിച്ച് കയറിയിരുന്നു നിക്ഷേപം. ജനുവരിയില്‍ 14649 കോടിയായിരുന്നു നിക്ഷേപം. ഫെബ്രുവരില്‍ അത് 23663 കോടിയായി ഉയര്‍ന്നു. ഇന്ത്യയിൽ വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ന്നത് അടക്കമുള്ള കാര്യങ്ങളാണ് വിപണിയില്‍ കോവിഡ് കാലത്തും
ഗുണകരമായ മാറ്റങ്ങള്‍ക്ക് കാരണമായത്. യുഎസ്സിലെ 1.9 ട്രില്യണ്‍ കൊവിഡ് ദുരിതാശ്വാസ പാക്കേജ് വന്‍ നേട്ടമായി ആഗോള വിപണിയില്‍ മാറിയിട്ടുണ്ട്. അതാണ് ഇന്ത്യ പോലെയുള്ള നിക്ഷേപ സാധ്യതകളുള്ള വിപണിയിലേക്ക് നിക്ഷേപമൊഴുകുന്നത്. ചില ആഗോള സൂചികകളിലെ മാറ്റങ്ങല്‍ ഇന്ത്യയില്‍ ഓഹരികളിലേക്കും വിപണിയിലേക്കുമുള്ള നിക്ഷേപ വരവിന് കാര്യമായ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച. വന്‍ തോതിലുള്ള വാക്‌സിനേഷന്‍, വരുമാന വളര്‍ച്ചയില്‍ നേടിയ പുരോഗതി, എന്നിവ ദീര്‍ഘകാല അടിസ്ഥാനില്‍ ഇന്ത്യയെ മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നവയാണെന്ന് ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.