മുകേഷ് അംബാനി 56 കോടി നല്‍കും; ഗുരുവായൂരില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വരുന്നു
 



ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിനിര്‍മാണത്തിന് അനുമതിയായി. ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ ഈ മാസം 30-ന് ആശുപത്രിക്ക് തറക്കല്ലിടും. മുകേഷ് അംബാനി 56 കോടി രൂപ ആശുപത്രിയുടെ നിര്‍മാണത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലുള്ള ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ തെക്ക് രണ്ടരയേക്കറിലാണ് ആശുപത്രി വരുന്നത്.
 
ഒരു ലക്ഷം ചതുരശ്രയടിയില്‍ നാലുനില കെട്ടിടം. കാഞ്ഞങ്ങാട്ടുള്ള ദാമോദരന്‍ ആര്‍ക്കിടെക്റ്റ് എന്ന സ്ഥാപനമാണ് രൂപരേഖ തയ്യാറാക്കിയത്. 2022 സെപ്റ്റംബറില്‍ ഗുരുവായൂരില്‍ ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു മുകേഷ് അംബാനിയുടെ വാഗ്ദാനം. ആശുപത്രിക്ക് സര്‍ക്കാരിന്റെയും ദേവസ്വം കമ്മിഷണറുടെയും അനുമതി നേരത്തേ ലഭിച്ചതാണ്. എന്നാല്‍ ആശുപത്രിക്കായി ഉദ്ദേശിച്ച പറമ്പില്‍ 50 വര്‍ഷം മുമ്പ് നിലനിന്നിരുന്ന കുളം ഇപ്പോഴും രേഖകളില്‍ കുളമാണ്. ഈ കുളം തൂര്‍ന്ന് പോയെങ്കിലും രേഖകളില്‍ കുളമെന്ന് കാണിക്കുന്നതിനാല്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്ന് സംസ്ഥാന ടൗണ്‍ പ്ലാനര്‍ നിലപാടെടുത്തു.ഒടുവില്‍ ജില്ലാ കളക്ടറുടെ ഇടപെടലിലൂടെയാണ് കാര്യങ്ങള്‍ മുമ്പോട്ടു നീങ്ങിയത്.

ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് നിലവില്‍ ഒരു മെഡിക്കല്‍ സെന്റര്‍ മാത്രമാണുള്ളത്. ഇവിടെ ദിവസവും 200-300 ഒപി രോഗികള്‍ എത്തുന്നുണ്ട്. ചികിത്സ സൗജന്യമാണ്. എന്നാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എങ്ങനെയായിരിക്കും കാര്യങ്ങള്‍ എന്നത് ആലോചിച്ച് തീരുമാനിക്കുമെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്.ദേവസ്വം മരാമത്താണ് പണികളുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഗുരുവായൂരിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായി ദേവസ്വം ആശുപത്രി മാറും. ഗുരുവായൂരപ്പനെ കാണാനെത്തുന്ന പ്രായം ചെന്നവര്‍ക്കും അസുഖ ബാധിതര്‍ക്കുമെല്ലാം ഈ ആശുപത്രി വലിയൊരു അത്താണിയായി മാറും. അത്യാസന്നവിഭാഗം, ഒ.പി.-ഐ.പി.വിഭാഗം, ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷന്‍ തിയേറ്റര്‍, എം.ആര്‍.ഐ.-സി.ടി.സ്‌കാന്‍ യൂണിറ്റുകള്‍, എക്‌സ്റേ-ഇ.സി.ജി. -ടി.എ.ടി.-യു.എസ്.ജി. ലാബ് തുടങ്ങിയെല്ലാം ഈ ആശുപത്രിയിലുണ്ടാകും.
2023 ജനുവരി മാസത്തില്‍ അനന്ത് അംബാനിയും രാധികാ മെര്‍ച്ചന്റും ഗുരുവായൂര്‍ സന്ദര്‍ശിച്ചിരുന്നു. 2022 സെപ്റ്റംബറില്‍ മുകേഷ് അംബാനി ദര്‍ശനത്തിന് വന്നപ്പോള്‍ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിക്കായി സഹായിക്കണമെന്ന് ദേവസ്വം അധികാരികള്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.വിശദമായ പദ്ധതിരേഖ തയാറാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് 55 കോടി രൂപ ചെലവ് വരുന്ന ആശുപത്രിയുടെ പദ്ധതിരേഖ തയ്യാറാക്കി. അനന്ത് അംബാനിയോടും ഇക്കാര്യം ദേവസ്വം അധികാരികള്‍ ചര്‍ച്ച ചെയ്തു. ഇക്കാര്യം തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതാണെന്നും വേണ്ടത് ചെയ്യാമെന്നും അദ്ദേഹവും പറഞ്ഞു. തുടര്‍ന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍ ഡിപിആര്‍ അനന്ത് അംബാനിക്ക് കൈമാറുകയും ചെയ്തു

ഇപ്പോഴത്തെ ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റി ആ സ്ഥലം കൂടി പ്രയോജനപ്പെടുത്തിയാണ് പുതിയ ആശുപത്രി പണിയുക. പിന്‍ഭാഗത്തെ കൂടുതല്‍ സ്ഥലം ഉപയോഗിച്ച് ആകെ 80,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആശുപത്രി പണിയും. ഗ്രൗണ്ട് ഫ്‌ലോര്‍ അടക്കം 5 നിലകളാണ് കെട്ടിടത്തിനുണ്ടാവുക. 2 നിലകളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള വാര്‍ഡ്. ഒരു നിലയില്‍ മുറികള്‍. ബേസ്‌മെന്റില്‍ കാര്‍ പാര്‍ക്കിങ്. ഡയാലിസിസ്, കാര്‍ഡിയോളജി, ഗൈനക്കോളജി, ശസ്ത്രക്രിയ സൗകര്യങ്ങള്‍ ഉണ്ടാകും.

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media