വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു;  22 ഓടെ പുതിയതായി പത്ത് വന്ദേഭാരത് ട്രെയിന്‍ സര്‍വ്വീസുകള്‍ കൂടി


ഡെല്‍ഹി: രാജ്യത്ത് വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ റെയില്‍വേ മന്ത്രാലയം ഒരുങ്ങുന്നു. അടുത്ത മാസം 15 ഓടെ രാജ്യത്ത് 10 വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കാനാണ് റെയില്‍വേ മന്ത്രാലയം പദ്ധതിയിടുന്നത്. ആഗസ്റ്റില്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ഈ ട്രെയിനുകള്‍ രാജ്യത്തെ 40 നഗരങ്ങളെയാകും തമ്മില്‍ ബന്ധിപ്പിക്കുക.  റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ വന്ദേഭാരതിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. 

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് സ്ഥാപനമായ മേധയുമായാണ് ട്രെയിന്‍ നിര്‍മാണത്തിനുള്ള കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. ജനുവരിയില്‍ റെയില്‍വേ 2,211 കോടിയുടെ കരാറാണ് കമ്പനിയുമായി ഒപ്പുവെച്ചിട്ടുള്ളത്. മറ്റ് ട്രെയിനുകളുടെ നിര്‍മാണവുമായി മുന്നേറുന്നതിന് മുമ്പായി ആദ്യത്തെ പ്രോട്ടോടൈപ്പ് ട്രെയിനിന് യാത്രക്കാരുമായി ഒരു ലക്ഷം കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കാന്‍ കഴിയണമെന്ന് മന്ത്രാലയം കരാറില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ട്രെയിനുകള്‍ വാണിജ്യപരമായി ട്രാക്കുകളില്‍ എത്താന്‍ മാസങ്ങളെടുക്കും. നേരത്തെ, ആദ്യത്തെ പ്രോട്ടോടൈപ്പ് ട്രെയിനുകള്‍ 2022 ഡിസംബര്‍ അല്ലെങ്കില്‍ 2023 ന്റെ തുടക്കത്തില്‍ ആരംഭിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, നവീകരിച്ച ട്രെയിനില്‍ ഓട്ടോമാറ്റിക് വാതിലുകള്‍, എയര്‍ലൈന്‍ പോലുള്ള ഇരിപ്പിടങ്ങള്‍, യാത്രക്കാരുടെ സുരക്ഷതത്വത്തിനായി മറ്റ് സവിശേഷതകള്‍ എന്നിവ ഉണ്ടായിരിക്കും. നിലവില്‍ ഇന്ത്യയില്‍ രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ മാത്രമേ സര്‍വീസ് നടത്തുന്നത്. ഒന്ന് ഡെല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്കും മറ്റൊന്ന് ഡെല്‍ഹിയില്‍ നിന്ന് കത്രയിലേക്കും. 2019 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media