ബിജെപി വിട്ട് ഒരാള്‍ കോണ്‍ഗ്രസില്‍ പോയതിന് സിപിഎം കരയുന്നതെന്തിനാണെന്ന് കുഞ്ഞാലിക്കുട്ടി
 



മലപ്പുറം: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പാലക്കാട്ടെ സിപിഎം പത്ര പരസ്യം ബി.ജെ.പിയെ ജയിപ്പിക്കാനാണെന്നും ഒരാള്‍ ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ പോയതിന്  സിപിഎം എന്തിനാണ് കരയുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. സന്ദീപ് വാര്യര്‍ക്കെതിരെ പത്രത്തില്‍ കൊടുത്തത് വര്‍ഗീയ പരസ്യമാണ്. ന്യൂനപക്ഷങ്ങള്‍ നടത്തുന്ന പത്രങ്ങളില്‍ മാത്രമാണ് പരസ്യം നല്‍കിയത്.

ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കാന്‍ കഴിയുമോയെന്ന് സി.പി.എം ശ്രമിക്കുകയാണ്. പാണക്കാട് തങ്ങള്‍മാര്‍ നാടിന് മത സൗഹാര്‍ദ്ദം മാത്രം നല്‍കിയവരാണ്. മുനമ്പത്ത് പ്രശ്‌ന പരിഹാരത്തിന് പാണക്കാട് തങ്ങള്‍ ശ്രമം നടത്തുമ്പോള്‍ അതില്‍ നിന്ന് വിഷയം മാറ്റി വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. പാലക്കാട് ഒന്നാം സ്ഥാനത്ത് യു.ഡി.എഫും രണ്ടാം സ്ഥാനത്ത് ബി.ജെ.പിയും വരും. സമസ്തയിലെ വിഷയം ചര്‍ച്ച നടക്കുന്നുണ്ട്. പത്രത്തില്‍ വന്ന പരസ്യത്തെ സമസ്ത തന്നെ തള്ളിപറഞ്ഞു.

പിന്നെ ആ പരസ്യത്തിനെന്ത് വിലയെന്നും പികെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. സാമുദായിക ധ്രുവീകരത്തിന് നീക്കം നടക്കുമ്പോള്‍ എന്ത് വിമര്‍ശനം ഉണ്ടായാലും സാദിഖലി ശിഹാബ് തങ്ങള്‍ ശക്തമായി മുന്നോട്ട് പോകും. മുനമ്പം ഒത്തുതീര്‍പ്പു ചര്‍ച്ചക്ക് തെരെഞ്ഞെടുപ്പുമായി ബന്ധമില്ല. സര്‍ക്കാര്‍ ഉത്തരവ് ആവശ്യമുണ്ട്. അത് ഉണ്ടായാല്‍ ഒറ്റദിവസം കൊണ്ട് വിഷയം പരിഹരിക്കാവുന്നതേയുള്ളുവെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media