ഓള്‍ഡ് മൈസൂരുവില്‍ ബിജെപി സുമലതയെ  ഇറക്കിയേക്കും; മത്സരം പൊടിപാറും
 



ബെംഗളൂരു: ജെഡിഎസിന്റെയും കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രമായ ഓള്‍ഡ് മൈസൂരു മേഖലയില്‍ സിറ്റിംഗ് എംപി സുമലതയെ ഇറക്കി പരമാവധി വോട്ട് നേടാന്‍ ബിജെപിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങളില്‍ ആകൃഷ്ടരായ വൊക്കലിഗ സമൂഹമടക്കം ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് സുമലത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇനി സംസ്ഥാനരാഷ്ട്രീയത്തില്‍ കാണുമോ എന്ന ചോദ്യത്തിന് ഒന്നും പറയാറായിട്ടില്ലെന്നായിരുന്നു സുമലതയുടെ മറുപടി. സുമതല ഇറങ്ങുമെന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നാണ് സുമതലയുടെ നിലപാട്. 

ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി ചന്നപട്ടണയ്ക്ക് പിന്നാലെ മാണ്ഡ്യയില്‍ കൂടി മത്സരിച്ചാല്‍ സുമലതയെ ബിജെപി ഇറക്കും. നിലവില്‍ മാണ്ഡ്യ എംപിയാണ്. പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സുമലത നേരത്തെ പറഞ്ഞു. നേരത്തേ ബിജെപിക്ക് സുമലത തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. മാണ്ഡ്യയില്‍ ആര് വന്നാലും ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ കഴിയുമെന്ന വിശ്വാസം തനിക്കുണ്ടെന്ന് സുമലത പറഞ്ഞു.  മത്സരിച്ചാലും ഇല്ലെങ്കിലും മാണ്ഡ്യ മേഖലയില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം തന്നെ ആകര്‍ഷിച്ചുവെന്നും സുമലത പറഞ്ഞിരുന്നു. 

ചന്നപട്ടണയ്ക്ക് പുറമേ മാണ്ഡ്യയില്‍ നിന്ന് കൂടി മത്സരിക്കാന്‍ കുമാരസ്വാമി ആലോചിക്കുന്നുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമാരസ്വാമിയുടെ മകന്‍ നിഖിലിനെ തോല്‍പിച്ചാണ് മാണ്ഡ്യയില്‍ സുമലത അട്ടിമറി വിജയം നേടിയത്. കോണ്‍?ഗ്രസിന്റെയും ബിജെപിയുടെയും പിന്തുണ സുമലതക്ക് ലഭിച്ചു. സഖ്യ സമവായത്തെ തുടര്‍ന്നാണ് കോണ്‍?ഗ്രസ് മണ്ഡലം ജെഡിഎസിന് നല്‍കിയത്. മാണ്ഡ്യയില്‍ തന്നെ മത്സരിപ്പിക്കണമെന്ന് സുമലത കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സ്വതന്ത്രയായി മത്സരിച്ചത്. എന്നാല്‍ മണ്ഡലത്തില്‍ കടുത്ത വിരുദ്ധവികാരം നിലവില്‍ സുമലത നേരിടുന്നുണ്ട്. ഇനിയൊരു തവണ മത്സരിച്ചാല്‍ ജയിക്കില്ലെന്ന് സുമലത തിരിച്ചറിയുന്നുണ്ട്. അതിനാലാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ബിജെപി പിന്തുണയോടെ ഇറങ്ങാന്‍ സുമലത ആലോചിക്കുന്നത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media