'മുഖ്യമന്ത്രി ഭീരു, നിയമസഭയിലെ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നു': വി ഡി സതീശന്‍
 


തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരിനാഥിനെ കൊലപാതകശ്രമം, ഗൂഡലോചന  കുറ്റങ്ങള്‍ ചുമത്തി കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് ചെയ്ത നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.നിയമമന്ത്രി പി.രാജീവാണ് മറുപടി നല്‍കിയത്.കോടതി പരിശോധിച്ചു ജാമ്യം അനുവദിച്ചു നില്‍ക്കുന്നു എന്നതാണ് സാഹചര്യം. നിയമസഭയില്‍ ഇതേക്കുറിച്ച് പ്രസ്താവന നടത്തിയാല്‍ അത് കേസിനെ ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗൗരവം ഉള്ള കേസാണിത്.സഭയിലെ  ചര്‍ച്ച കേസിനെ ബാധിക്കുമെന്നും ചട്ടങ്ങള്‍ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു.എന്നാല്‍ സോളാര്‍ കേസ് 7 പ്രാവശ്യം സഭയില്‍ ചര്‍ച്ച ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബാര്‍ കോഴ കേസ് നാല്  പ്രാവശ്യം ചര്‍ച്ച ചെയ്തു. സൗകര്യത്തിന് വേണ്ടി റൂള് ഉദ്ധരിക്കുന്നത് ശരിയല്ല.കേസിനെ ബാധിക്കുന്നത് അല്ല പ്രശ്‌നമെന്നും അദ്ദേഹം കുറ്റപ്പെടുത്തി..സാധാരണ നിയമ നടപടിയെ കുറിച്ചാണ് നോട്ടീസെന്നും അടിയന്തര സാഹചര്യം കാണുന്നില്ല എന്നും ചെയര്‍ വ്യക്തമാക്കി. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.ആദ്യ സബ് മിഷന്‍ ആയി ഉന്നയിക്കാം എന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി ഭീരുവാണെന്നും ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുകയാണെന്നുമാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ആവശ്യത്തിന് സമയം കിട്ടാത്തതിനാല്‍ ശബരിയുടെ അറസ്റ്റ് സബ് മിഷനായി സഭയില്‍  ഉന്നയിക്കേണ്ടെന്നു പ്രതിപക്ഷം തീരുമാനിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media