മരംമുറി അനുമതി നല്‍കിയിട്ടില്ലെന്ന് വനം സെക്രട്ടറി;ഫയലുകള്‍ മന്ത്രിക്ക് കൈമാറിയിട്ടില്ല


തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരംമുറിയില്‍ ഫയലുകള്‍ ഒന്നും വനംമന്ത്രിക്ക് കൈമാറിയിട്ടില്ലെന്ന് വനം സെക്രട്ടറി രാജേഷ് സിന്‍ഹ. മരംമുറി ചര്‍ച്ചയായ തമിഴ്‌നാട് കേരള സെക്രട്ടറി തല യോഗങ്ങളില്‍ അനുമതിക്ക് തീരുമാനമെടുത്തിരുന്നില്ലെന്നും വനംമന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. മരംമുറിക്ക് അനുമതി നല്‍കിയ ബെന്നിച്ചന്‍ തോമസിനെ തള്ളിയാണ് വിശദീകരണം. അതേ സമയം വനം സെക്രട്ടറി കൂടി പങ്കെടുത്ത യോഗമാണ് മരം മുറി തീരുമാനിച്ചതെന്നായിരുന്നു ബെന്നിച്ചന്റെ നിലപാട്.

മരംമുറി ഫയലുകള്‍ മന്ത്രിമാര്‍ കണ്ടിരുന്നോ എന്ന സംശയം നിലനില്‍ക്കെയാണ് വനമന്ത്രിയെ രക്ഷിച്ചുള്ള പ്രിന്‍സിപ്പില്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയുടെ വിശദീകരണം. മന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ മരംമുറിയുമായി ബന്ധപ്പെട്ട് 2017 മുതല്‍ നടന്ന കാര്യങ്ങള്‍ പറയുന്നു. പക്ഷെ അവസാന ഭാഗത്ത് ഫയലുകള്‍ ഒന്നും മന്ത്രിക്ക് നല്‍കിയിരുന്നില്ലെന്ന് വ്യക്തമാക്കുന്നു. മരംമുറിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടാന്‍ മന്ത്രിയുടെ അനുമതി വേണം. കേന്ദ്രാനുമതി വേണമെന്ന ആവശ്യം ഇതുവരെ ഉന്നയിക്കാത്തതിനാല്‍ ഫയല്‍ വനംമന്ത്രിക്ക് പോയിട്ടില്ലെന്നാണ് വിശദീകരണം. ഒന്നും അറിഞ്ഞില്ലെന്ന വനംമന്ത്രിയുടെ വാദത്തെ പിന്തുണക്കുന്ന വകുപ്പ് സെക്രട്ടറി താനും അന്തിമ അനുമതി നല്‍കിയിട്ടില്ലെന്നും പറയുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media