എഴുപത് ശതമാനത്തോളം നോട്ടുകളും തിരിച്ചെത്തി, 2000 രൂപ നോട്ട് നിരോധനം സമ്പദ്വ്യവസ്ഥയെ ബാധിക്കില്ല; ആര്‍ബിഐ
 


ദില്ലി:2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് ഒരു മാസത്തിനുള്ളില്‍ മൊത്തം നോട്ടുകളുടെ 70 ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐ. 3.62 ലക്ഷം കോടി രൂപയുടെ മൊത്തം നോട്ടുകളുടെ മൂന്നില്‍ രണ്ട് ഭാഗവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. 2000 രൂപ നോട്ട് നിരോധനം സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

2023 മാര്‍ച്ച് വരെ, പ്രചാരത്തിലുള്ള 2000 രൂപയുടെ മൊത്തം മൂല്യം 3.62 ലക്ഷം കോടി രൂപയാണ്. നോട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തിന് ശേഷം ഇതിന്റെ മൂന്നില്‍ രണ്ട് ഭാഗവും, അതായത് 2.41 ലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടുണ്ടെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. നോട്ടുകള്‍ പിന്‍വലിക്കുന്നത് സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് ചോദ്യത്തോട് 'തീരുമാനം സമ്പദ്വ്യവസ്ഥയെ ബാധിക്കില്ലെന്നും പ്രതികൂല ഫലമൊന്നും ഉണ്ടാകില്ലെന്നും' അദ്ദേഹം മറുപടി നല്‍കി.

നേരത്തെ, ജൂണ്‍ എട്ടിന് നടന്ന ധനനയ അവലോകനത്തിന് (എംപിസി) ശേഷം 1.8 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ തിരിച്ചെത്തിയതായി ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞിരുന്നു. ആകെ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ 50 ശതമാനമായിരുന്നു ഇത്. ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമായി 2023 മെയ് 19 നാണ് അപ്രതീക്ഷിത നീക്കത്തിലൂടെ 2000 രൂപ നോട്ടുകള്‍ കേന്ദ്രം പിന്‍വലിക്കുന്നത്. തുടര്‍ന്ന് സെപ്തംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാനും സമയം അനുവദിച്ചു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media