കൊടും ചൂടില്‍ വെന്തുരുകി കേരളം; വേനല്‍മഴയില്‍ ഇതുവരെ 38 ശതമാനത്തിന്റെ കുറവ്
 


തിരുവനന്തപുരം: കനത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍, വേനല്‍മഴയില്‍ ഇതുവരെ രേഖപ്പെടുത്തിയത് 38 ശതമാനത്തിന്റെ കുറവ്. വടക്കന്‍ ജില്ലകളിലാണ് മഴക്കുറവ് ഏറെയും കൂടുതല്‍ അനുഭവപ്പെട്ടത്. കാറ്റിന്റെ ഗതിയിലുണ്ടാകുന്ന മാറ്റവും, ഒറ്റപ്പെട്ട മഴയും കാരണം, ഇനിയുള്ള ദിവസങ്ങളില്‍ ചൂടിന് അല്‍പം ശമനമുണ്ടാകും.

മാര്‍ച്ച് ഒന്നിന് തുടങ്ങിയ വേനല്‍ക്കാലം, ഒന്നരമാസം പിന്നിടുമ്പോള്‍ കേരളത്തിന് 38 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. വേനല്‍ക്കാലത്ത് തീരെ മഴ കിട്ടാതിരുന്നത് കണ്ണൂരിലാണ്. 100 ശതമാനം മഴ കുറവാണ് കണ്ണൂരില്‍ രേഖപ്പെടുത്തിയത്. മലപ്പുറത്ത് 95 ശതമാനം മഴ കുറവും കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ 94 ശതമാനം കുറവുമാണ് രേഖപ്പെടുത്തിയത്. തൃശ്ശൂരില്‍ 82 ശതമാനം മഴ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയേക്കാള്‍ കൂടുതല്‍ മഴ കിട്ടിയത് പത്തനംതിട്ടയില്‍ മാത്രമാണ്. 27 ശതമാനം അധികം മഴയാണ് പത്തനംതിട്ടയില്‍ കിട്ടിയത്. ഇടുക്കി, കോട്ടയം, വയനാട് ജില്ലകളില്‍ 

ഏപ്രില്‍ ആറ് മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ 60 ശതമാനം മഴക്കുറവാണ് കേരളത്തിലുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലൊന്നും സംസ്ഥാനത്ത് കാര്യമായ മഴ കിട്ടിയതുമില്ല. മഴ കുറഞ്ഞതും ഉത്തരേന്ത്യയില്‍ നിന്നുള്ള ചൂട് കാറ്റും , കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റവുമാണ്
കഴിഞ്ഞയാഴ്ച കേരളത്തില്‍ വന്‍ ചൂട് അനുഭവപ്പെടാന്‍ ഇടയാക്കിയത്. ഈര്‍പ്പമേറിയ കാറ്റ് കടന്നുവരാനുള്ള അന്തരീക്ഷം
ഒരുങ്ങിയതോടെ ഈ ദിവസങ്ങളില്‍ ചൂടിന് നേരിയ ശമനമുണ്ടാകും. ഇന്നലെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളിലെവിടെയും നാല്പത് ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തിയിരുന്നില്ല. മാനുവല്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം ഇന്നലെ പാലക്കാടാണ് ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. 38. 2 ഡിഗ്രി സെല്‍ഷ്യസ്. ഇനി ഒറ്റപ്പെട്ട മഴ കിട്ടി തുടങ്ങും. അടുത്തയാഴ്ചയോടെ മഴ മെച്ചപ്പെടാനാണ് സാധ്യത. മെയ് മാസം നല്ല മഴ കിട്ടുമെന്നാണ് പ്രതീക്ഷ.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media