ബേബി ഡാമിലെ മരം മുറി; വിശദീകരണം തേടി കേന്ദ്രം


കൊച്ചി: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട് കേരളത്തോട് വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍. ഐ.എഫ്.എസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത വിവരം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് കേന്ദ്രം ചോദിച്ചു. സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിക്ക് അയച്ച നോട്ടീസില്‍ കേന്ദ്രം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ ബേബി ഡാം മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ സസ്പെന്‍ഷന്‍ കേന്ദ്ര ഫോറസ്റ്റ് ഐജിയെ സര്‍ക്കാര്‍ കൃത്യമായി അറിയിച്ചില്ല. സസ്പെന്‍ഡ് ചെയ്ത വിവരം 48 മണിക്കൂറിനുള്ളില്‍ അറിയിച്ചിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ വിവരം അറിഞ്ഞത് മാധ്യങ്ങളിലൂടെയാണെന്നാണ് കേന്ദ്രം പറഞ്ഞു.

30 ദിവസത്തിലധികം സസ്പെന്‍ഷന്‍ നീളുകയാണെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങണം. അതിലേറെ നീളുകയാണെങ്കില്‍ വേറെയും അനുമതി വാങ്ങണമെന്നിരിക്കെ പ്രാഥമിക നടപടി പോലും സംസ്ഥാന സര്‍ക്കാര്‍ പാലിച്ചിട്ടില്ല. മരംമുറി വിവാദത്തില്‍ ഏറെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചതിന് ബെന്നിച്ചനെ സസ്പെന്‍ഡ് ചെയ്തത്.

Recent Updates

0 Comments

Leave a reply

Social Media