ഡിജിപി അനില്‍ കാന്തിന്റെ പേരില്‍ വാട്ട്‌സ്ആപ് സന്ദേശം; യുവതിയുടെ കയ്യില്‍ നിന്ന് തട്ടിയത് 14 ലക്ഷം
 


തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന്റെ പേരില്‍ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്. വ്യാജ വാട്ട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് 14 ലക്ഷം രൂപ തട്ടിയത്. ഇരയായത് കൊട്ടാരക്കരയിലെ അധ്യാപികയാണ്. ഓണ്‍ലൈന്‍ ലോട്ടറിയടിച്ചെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ലോട്ടറിയുടെ നികുതി അടച്ചില്ലെങ്കില്‍ കേസ് എടുക്കുമെന്നും ഡിജിപി യുടെ പേരില്‍ സന്ദേശം അയച്ചു. ഉത്തരേന്ത്യന്‍ സംഘങ്ങളില്‍ പെട്ടവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. ഓണ്‍ലൈന്‍ ലോട്ടറി അടിച്ചു എന്ന പേരില്‍ രണ്ട് ദിവസം മുമ്പാണ് അധ്യാപികക്ക് സന്ദേശം ലഭിച്ചത്. ഈ തുക ലഭിക്കണമെങ്കില്‍ നികുതിപ്പണമായി 14 ലക്ഷം രൂപ അടക്കണമെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്.


സംശയം തോന്നിയ അധ്യാപികക്ക് ഡി.ജി.പി അനില്‍കാന്തിന്റേത് എന്നപേരില്‍ ഒരു വാട്‌സ് ആപ്പ് നമ്പര്‍ സംഘം കൈമാറി. ശേഷം ആ നമ്പറിലേക്ക് വിളിച്ച അധ്യാപികയെ വിശ്വസിപ്പിച്ചാണ് സംഘം പണം തട്ടിയത്. ഓണ്‍ലൈന്‍ വഴിയാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തത്. ഡി.ജി.പി അനില്‍ കാന്താണെന്ന് വിശ്വസിച്ചത് കൊണ്ടാണ് പണം അയച്ചതെന്ന് അധ്യാപിക പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media