2.3 ദശലക്ഷം ജനസംഖ്യയുള്ള ഇസ്ഫഹാനില്‍ നടന്നത് വന്‍ സ്‌ഫോടനം

ഇറാനിലെ യൂറേനിയം സൂക്ഷിച്ച കേന്ദ്രത്തിന് നേരെ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആക്രമണം: വീഡിയോ പുറത്തുവിട്ട് ട്രംപ്
 



ടെഹ്‌റാന്‍: ഇറാനില്‍ വന്‍ സ്‌ഫോടനം നടത്തി യുഎസ് സൈന്യം. ഇറാനിലെ ബദര്‍ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാനിലാണ് സ്‌ഫോടനം നടന്നത്. ഇറാനില്‍ വന്‍ ആക്രമണം നടത്തിയതിന്റെ തെളിവായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീഡിയോ പുറത്തുവിട്ടു. 2000 പൗണ്ട് ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചാണ് ഇസ്ഫഹാനിലെ ആയുധശാലയില്‍ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയത്.  ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യൂറേനിയം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രമായ ഇസ്ഫഹാനെതിരെ അമേരിക്ക പ്ലാന്‍ഡ് ആക്രമണം നടത്തിയെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇസ്ഫഹാന്‍ നഗരത്തില്‍ നടന്ന വന്‍ സ്ഫോടനം നടന്നത്. തുടര്‍ച്ചയായ സ്ഫോടന പരമ്പരകളും വന്‍ തീപിടിത്തവും ട്രംപ് പുറത്ത് വിട്ട വീഡിയോയില്‍ താണാം. എന്നാല്‍ ട്രംപ് വീഡിയോക്ക് അടിക്കുറിപ്പ് നല്‍കിയിട്ടില്ല. 2.3 ദശലക്ഷം ജനസംഖ്യയുള്ള ഇറാനിയന്‍ നഗരമായ ഇസ്ഫഹാനിലെ ആയുധപ്പുരയില്‍ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണമാണിതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. കഴിഞ്ഞവര്‍ഷവും യുഎസ് ഇസ്ഫഹാനെ ലക്ഷ്യമിട്ടിരുന്നു.

പൊട്ടും മുന്‍പ് കോണ്‍ക്രീറ്റോ പാറയോ തുരന്ന് അകത്തു കയറാന്‍ കഴിയുന്ന ബോംബിനെയാണ് ബങ്കര്‍ ബസ്റ്റര്‍ എന്ന് വിളിക്കുന്നത്. വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ സംഭരിച്ചിരിക്കുന്നതിനാല്‍ ബോംബിന് വലുപ്പവും കൂടും. ഇറാനിലെ ഇസ്ഫഹാന്‍ നഗരത്തില്‍ ഉപയോഗിച്ച ബോംബിന്റെ ശരാശരി ഭാരം ഏകദേശം 900 കിലോയാണ്. അതില്‍കൂടുതല്‍ ഭാരമുള്ള ബോംബുകളുമുണ്ട്. 200 അടി ആഴത്തില്‍ തുരക്കാന്‍ ബോംബിനു കഴിവുണ്ട്. ഭൂമിക്കടിയിലെ ശത്രു കേന്ദ്രങ്ങളെയാണ് ഇത്തരം ബോംബുകള്‍ ലക്ഷ്യമിടുന്നത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media