മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രിം കോടതിയില്‍


തൊടുപുഴ: മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രിംകോടതിയില്‍. അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതില്‍ നിന്ന് തമിഴ്നാടിനെ വിലക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. കൃത്യമായ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ജലം തുറന്നുവിട്ടതെന്ന് തമിഴ്നാട് മറുപടി സമര്‍പ്പിച്ചിരുന്നു. നീരൊഴുക്ക് ശക്തിപ്പെടുമ്പോള്‍ അര്‍ധരാത്രിയില്‍ അടക്കം ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്നാണ് തമിഴ്നാടിന്റെ നിലപാട്. സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിലും, ഒഴുക്കേണ്ട വെള്ളത്തിന്റെ അളവിലും തീരുമാനമെടുക്കാന്‍ കേരള, തമിഴ്നാട് പ്രതിനിധികള്‍ അടങ്ങിയ സംയുക്ത സാങ്കേതിക ഓണ്‍ സൈറ്റ് സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ നിര്‍ദേശത്തെയും തമിഴ്നാട് എതിര്‍ത്തിട്ടുണ്ട്.

അതേസമയം, ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ കേരളം നല്‍കിയ അനുമതി പുനഃസ്ഥാപിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം കോടതിക്ക് മുന്നിലെത്തും. മുല്ലപ്പെരിയാര്‍, ബേബി ഡാമുകള്‍ ശക്തിപ്പെടുത്താന്‍ കേരളം തടസം നില്‍ക്കുന്നുവെന്നും തമിഴ്നാട് ആരോപിക്കുന്നു. അണക്കെട്ടുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യഹര്‍ജികളില്‍ വിശദമായി വാദം കേള്‍ക്കാനുള്ള തീയതിയും കോടതി ഇന്ന് തീരുമാനിച്ചേക്കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media