കെപിസിസി നിര്‍വാഹക സമിതി അംഗവും മുന്‍ ഡിസിസി പ്രസിഡന്റുമായ പിവി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ടു


വയനാട്: കെപിസിസി നിര്‍വാഹക സമിതി അംഗവും വയനാട് മുന്‍ ഡിസിസി  പ്രസിഡന്റുമായ പി വി ബാലചന്ദ്രന്‍  കോണ്‍ഗ്രസില്‍  നിന്ന് രാജിവെച്ചു. കോണ്‍ഗ്രസിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ പരാജയപ്പെട്ടതോടെ അണികള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടെന്നാണ് പി വി ബാലചന്ദ്രന്റെ കുറ്റപ്പെടുത്തല്‍. ഭാവി തീരുമാനം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. സിപിഎം പ്രവേശനം തള്ളുന്നില്ലെന്നും ബാലചന്ദ്രന്‍ വയനാട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം നേതൃത്വവുമായി ബാലചന്ദ്രന്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന.

2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതലാണ് പി വി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായത്. കല്‍പ്പറ്റയില്‍ വയനാട് ജില്ലയ്ക്ക് പുറത്തുള്ള ടി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കിയതും ബാലചന്ദ്രനെ ചൊടിപ്പിച്ചു. ഏറ്റവും ഒടുവില്‍ ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിലെ കൈക്കൂലി വിവാദത്തില്‍ ബാലചന്ദ്രനെതിരെയുള്ള ഡിസിസി അന്വേഷണ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ നേതൃത്വത്തിനെതിരെ കടന്നാക്രമിച്ച് രംഗത്തെത്തി. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ബാങ്ക് നിയമനങ്ങളില്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്നും പിണറായി വിജയന്‍ മികച്ച നേതാവാണെന്നും ബാലചന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

കെഎസ്‌യു മുതല്‍ തുടങ്ങിയ 52 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധമാണ് പി വി ബാലചന്ദ്രന്‍ അവസാനിപ്പിച്ചത്. ഭാവി തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media