നവംബര്‍ 29 ന് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും; എവിടെ തടയുന്നോ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കും


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പാര്‍ലമെന്റിലേക്ക് വീണ്ടും മാര്‍ച്ചുമായി സംയുക്ത കിസാന്‍ മോര്‍ച്ച. ശൈത്യകാല സമ്മേളനം ആരംഭിക്കുന്ന ഈ മാസം 29 ന് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. ചൊവ്വാഴ്ച ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിലാണ് മാര്‍ച്ച് നടത്താന്‍ തീരുമാനമായത്.

ഗാസിപൂര്‍, തിക്രി എന്നീ അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ട്രാക്ടറുകളില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. എവിടെ വച്ച് പോലീസ് തടഞ്ഞാലും അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. നവംബര്‍ 26 ന് മുമ്പ് നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഈ മാസം 27 മുതല്‍ ഗ്രാമങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ സമരവേദികളിലേക്ക് എത്തുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു. സര്‍ക്കാരിന് അഞ്ചു വര്‍ഷം ഭരിക്കാമെങ്കില്‍ കര്‍ഷകര്‍ക്കും അഞ്ചു വര്‍ഷം സമരം ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ആരംഭിച്ച ജൂലൈ മുതല്‍ കര്‍ഷകര്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തിയിരുന്നു. ഓരോ ദിവസവും 200 കര്‍ഷകര്‍ വീതമാണ് സമരം നടത്തിയത്. കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media