സെന്‍സെക്സില്‍ 949 പോയന്റ് നഷ്ടം: നിഫ്റ്റി 17,000ന് താഴെ 


മുംബൈ: ഒമിക്രോണ്‍ വ്യാപനഭീതിയില്‍ രണ്ടാമത്തെ വ്യാപാര ദിനത്തിലും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്ചെയ്തു. നിഫ്റ്റി വീണ്ടും 17,000ന് താഴെയെത്തി. 
സെന്‍സെക്സ് 949.32 പോയന്റ് താഴ്ന്ന് 56,747.14ലിലും നിഫ്റ്റി 284.40 പോയന്റ് നഷ്ടത്തില്‍ 16,912.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

 ഒമിക്രോണിനൊപ്പം വരാനിരിക്കുന്ന വായ്പാനയവും നിക്ഷേപകരെ കരുതലെടുക്കാന്‍ പ്രേരിപ്പിച്ചു. ഐടി, എഫ്എംസിജി ഓഹരികളാണ് കനത്ത വില്പന സമ്മര്‍ദംനേരിട്ടത്. ഓട്ടോ, ധനകാര്യ ഓഹരികളിലും ദുര്‍ബലാവസ്ഥ തുടര്‍ന്നു. യുപിഎല്‍ ഒഴികെ നിഫ്റ്റി50യിലെ എല്ലാ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

കോള്‍ ഇന്ത്യ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ബജാജ് ഫിന്‍സര്‍വ്, എച്ച്സിഎല്‍ ടെക്നോളജീസ് തുടങ്ങിയ ഓഹരികളാണ്  പ്രധാനമായും നഷ്ടംനേരിട്ടത്.  ഐടി സൂചിക രണ്ടുശതമാനം നഷ്ടംനേരിട്ടു. മറ്റ് സെക്ടറുകള്‍ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഒരുശതമാനം സമ്മര്‍ദത്തിലായി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media