രണ്ടു കൊവിഡ് രോഗികള്‍ക്ക് ഒരു കിടക്ക; മോര്‍ച്ചറി നിറഞ്ഞു, ദില്ലിയില്‍  ഗുരുതര സാഹചര്യം


ദില്ലി: രാജ്യത്ത് കൊവിഡ്-19 കേസുകള്‍ കുതിക്കുന്നു. പുതിയ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം മരണസംഖ്യയും ഉയരുന്നതാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. പ്രതിരോധ വാക്സിന്റെ ലഭ്യതക്കുറവ് കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ആശുപത്രികളിലെ സൗകര്യക്കുറവുകള്‍ തിരിച്ചടിയാകുകയാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചതും രോഗികള്‍ കൂട്ടമായി ചികിത്സ തേടി എത്തിയതുമാണ് ആശുപത്രി അധികൃതര്‍ക്ക് തിരിച്ചടിയായത്. കൊവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ ആശുപത്രികള്‍ തിങ്ങിനിറഞ്ഞു.

ഒരു കിടക്കയില്‍ രണ്ട് രോഗികള്‍

ഇന്ത്യയിലെ ഏറ്റവും വലിയ കൊവിഡ് ആശുപത്രികളിലൊന്നായ ഡല്‍ഹിയിലെ ലോക് നായക് ജയ്പ്രകാശ് നാരായണ ആശുപത്രിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്ന. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ രണ്ട് കൊവിഡ് രോഗികളെ ഒരു കിടക്കയിലാണ് കിടത്തിയിരിക്കുന്നത്. ഓക്സിജന്‍ മാസ്‌ക് ധരിച്ച് ഒരു കിടക്കയില്‍ കിടക്കുന്ന രോഗികളുടെ ചിത്രങ്ങള്‍ പുറത്തുവന്നു. ദിവസങ്ങളുടെ ഇടവേളയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചതും രോഗികള്‍ ആശുപത്രിയിലേക്ക് എത്തിയതുമാണ് ഈ അവസ്ഥയ്ക്ക് കാരണം.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ പോലും ആളുകള്‍ മടിക്കുകയാണ്. മോര്‍ച്ചറികള്‍ നിറഞ്ഞ അവസ്ഥയിലാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. പല മൃതദേഹങ്ങളും വാര്‍ഡുകള്‍ക്ക് പുറത്ത് സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ മടിക്കുകയാണ്. ചികിത്സ ലഭ്യമാക്കുന്നതിന് ആശുപത്രിയിലെ ചില ജീവനക്കാര്‍ പണം ആവശ്യപ്പെടുന്നതായും ആരോപണമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.


ആശുപത്രിയിലേക്ക് കൊവിഡ് രോഗികള്‍ കൂട്ടമായി എത്തുന്ന സാഹചര്യം തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആംബുലന്‍സുകളിലും ബസുകളിലും ഓട്ടോറിക്ഷകളിലുമായി രോഗികള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികള്‍ക്കായി 300ല്‍ അധികം കിടക്കകളുണ്ടെന്നും എന്നാല്‍ അതും മതിയാകില്ലെന്നും ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ സുരേഷ് കുമാര്‍ പറഞ്ഞു. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ആശുപത്രിയിലെ ഒരു നവജാത ശിശുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 1,500 ലധികം കിടക്കകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കൊവിഡ് ആശുപത്രിയിലാണ് ഈ സാഹചര്യങ്ങള്‍ എന്നതാണ് ശ്രദ്ധേയം.

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. പ്രാദേശിക ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളിലൂടെ കൊവിഡ് വ്യാപനം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാാജ്യത്ത് കൊവിഡ് വാക്സിനുകളുടെ ക്ഷാമം രൂക്ഷമായതിനാല്‍ വിദേശ വാക്സിനുകള്‍ക്ക് അപേക്ഷിച്ച് 3 ദിവസത്തിനുള്ളില്‍ ഇറക്കുമതി ലൈസന്‍സ് നല്‍കാനും തീരുമാനമായിട്ടുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media