മര്‍ദ്ദിച്ചു, മൊബൈല്‍ ഫോണ്‍ തകര്‍ത്തു; ബിന്ദുഅമ്മിണിക്കെതിരെ മോഹന്‍ദാസിന്റെ കുടുംബം ഇന്ന് പരാതി നല്‍കും 


കോഴിക്കോട്: ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിലെ പ്രതിയായ മോഹന്‍ദാസിന്റെ കുടുംബം ഇന്ന് പൊലീസില്‍ പരാതി നല്‍കും. കോഴിക്കോട് വെള്ളയില്‍ പൊലീസിലാണ് പരാതി നല്‍കുന്നത്. ബിന്ദു അമ്മിണി മോഹന്‍ദാസിനെ മര്‍ദ്ദിച്ച് പരുക്കേല്‍പിക്കുകയും മൊബൈല്‍ ഫോണ്‍ തകര്‍ത്തെന്നുമാണ് പരാതി. മോഹന്‍ദാസ് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കോഴിക്കോട് ബീച്ചില്‍ വച്ച് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസില്‍ ഇന്നലെയാണ് വെള്ളയില്‍ സ്വദേശിയായ മോഹന്‍ദാസ് അറസ്റ്റിലായത്. 

ആക്രമണത്തിനുള്ള കാരണം ശബരിമലയെന്ന് ബിന്ദു അമ്മിണി ആവര്‍ത്തിച്ചിരുന്നു.  താന്‍ ടാര്‍ജറ്റ് ചെയ്യപ്പെടുന്നുവെന്നും കേരളം തനിക്ക് സുരക്ഷിതമല്ലെന്നും  മറ്റെവിടെയെങ്കിലും അഭയം തേടി പോകാന്‍ ശ്രമിക്കുന്നുവെന്നും ബിന്ദു അറിയിച്ചു.പൊലീസിനെതിരെ ബിന്ദു അമ്മിണി വിമര്‍ശനമുന്നയിച്ചു. മൊഴിയെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ലെന്നും പൊലീസ് പ്രതിയുടെ വിവരങ്ങള്‍ മറച്ചു വച്ചുവെന്നും ബിന്ദു അമ്മിണി പറഞ്ഞു. പൊലീസിന്റേത് പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ്. എളുപ്പം ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാത്രമാണ് ചേര്‍ത്തത്.

എന്നാല്‍ ബിന്ദു അമ്മിണി മോഹന്‍ദാസിനെയാണ് ആക്രമിച്ചതെന്ന് ഭാര്യ റീജ പറയുന്നു. 'എന്റെ ഭര്‍ത്താവ് ഉച്ച ആയപ്പോള്‍ ഭക്ഷണം കഴിച്ച ശേഷം കാറ്റുകൊള്ളട്ടെ എന്ന് പറഞ്ഞാണ് പുറത്തേക്കു പോയത്.  ബിന്ദു കാറുമായി വന്നിറങ്ങി. പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അങ്ങോടും ഇങ്ങോടും പറഞ്ഞു. ബിന്ദു അമ്മിണിയാണ് മുണ്ട് പിടിച്ച് വലിച്ചത്. മൊബൈല്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചു. ചെരുപ്പ് കൊണ്ട് അടിച്ചു. ഇങ്ങനെ ചെയ്താല്‍ ആരെങ്കിലും നോക്കി നില്‍ക്കുമോയെന്നും മോഹന്‍ദാസിന്റെ ഭാര്യ ചോദിക്കുന്നു. 

 ആര് ആരെ ആക്രമിച്ചു എന്നത് ദൃശ്യങ്ങളില്‍ കാണാമെന്നാണ് ബിന്ദു അമ്മിണിയുടെ വാദം.  താന്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതാണെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു ബിന്ദു അമ്മിണി. ഈ സമയത്താണ് അക്രമമുണ്ടാകുന്നത്. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരസ്പരമുള്ള ആക്രമണത്തിലേക്കെത്തിയത്. തുടര്‍ന്ന് ബിന്ദു അമ്മിണിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്തെ അടിപിടി, സ്ത്രീകള്‍ക്കുനേരായ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media