ഇന്ധനവില കുറയണമെങ്കില്‍ കേന്ദ്രം സെസ് ഒഴിവാക്കണമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍


ഇന്ധന വില കുറയണമെങ്കില്‍ കേന്ദ്രം സെസ് ഒഴിവാക്കണമെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇന്ധന വില കുറയ്ക്കാന്‍ ജി.എസ്.ടി അല്ല പരിഹാരമെന്നും മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

ഭക്ഷ്യ എണ്ണയ്ക്ക് നികുതി ഇളവ് ഉള്ളപ്പോള്‍ വെളിച്ചെണ്ണയ്ക്ക് കൂട്ടുന്നത് ശരിയല്ല. പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയില്‍ കൊണ്ടുവന്നാല്‍ വില കുറയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.


ഡീസലിന് 28 രൂപയും പെട്രോളിന് 26 രൂപയുമാണ് സെസിനത്തില്‍ പിരിക്കുന്നത്. ബി.ജെ.പി നയത്തിന്റെ ഭാഗമായാണ് പെട്രോള്‍ ഡീസല്‍ വില ഉയരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കേരളത്തിന്റെ നിലപാട് അറിയിച്ചെന്നും ധനമന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്റേത് കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെളിച്ചെണ്ണയുടെ നികുതി ഉയര്‍ത്തുന്നതിനെ കേരളവും ഗോവയും തമിഴ്‌നാടും എതിര്‍ത്തു. പല സംസ്ഥാനങ്ങളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ടെന്നും ബാലഗോപാല്‍ പറഞ്ഞു.

അതേസമയം, പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയത്തില്‍ തീരുമാനമായില്ല.

ഇന്നലെ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ വിഷയം പരിഗണിച്ചില്ല. സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പ് പരിഗണിച്ച് വിഷയം പിന്നീട് പരിഗണിക്കാനാണ് തീരുമാനം. വിഷയം പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതായും സൂചന.

പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.

കേന്ദ്രത്തിന്റെ നീക്കം ജി.എസ്.ടി കൗണ്‍സിലിന്റെ രൂപികരണ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് എതിര്‍പ്പ് അറിയിച്ചത്.

എന്നാല്‍ തീരുമാനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇനി പിന്നോട്ട് പോകില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

പല ഘട്ടത്തിലും വാറ്റുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് ആലോചിക്കാതെ പല സംസ്ഥാനങ്ങളും വലിയ രീതിയിലുള്ള നികുതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്.

രാജ്യത്തെ ഇന്ധന വിലവര്‍ധനയ്ക്ക് ഇത് കാരണമായെന്നും ഇന്ധന വില കുറയ്ക്കുന്നതിനായാണ് പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

ആദ്യ ഘട്ടത്തില്‍ ഏവിയേഷന്‍ ഫ്യുവലായിരിക്കും ഈ പരിധിയില്‍ വരികയെന്നാണ് റിപ്പോര്‍ട്ട്.

വിവിധ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്ന് കേന്ദ്രം കൊവിഡ് സാഹചര്യം ആരംഭിച്ചതിന് ശേഷം സംസ്ഥാനങ്ങളോട് തുടര്‍ച്ചയായ് നിര്‍ദേശിക്കുന്നുണ്ട്. പക്ഷേ കേന്ദ്രം നിര്‍ദേശിക്കും പോലെ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയാറായിട്ടില്ല

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media