വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടര്‍മാരുള്‍പ്പെടെ 4 പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി



വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടര്‍മാരുള്‍പ്പെടെ 4 പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെ 4 പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി  തേടി. പ്രതികളായ ഡോ . രമേശന്‍, ഡോ. ഷഹന , സ്റ്റാഫ് നേഴ്‌സ് രഹന , മഞ്ജു എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി തേടിയത്. അപേക്ഷ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അപേക്ഷ സമര്‍പ്പിക്കാന്‍ വൈകിയതോടെ ഹര്‍ഷിന വീണ്ടും സമരം പ്രഖ്യാപിച്ചിരുന്നു. 

പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ഡോക്ടറും, രണ്ട് ആരോഗ്യപ്രവര്‍ത്തകരും കുറ്റക്കാരെന്ന് മെഡിക്കല്‍ കോളേജ് അസി. കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിക്കൊണ്ട് ജില്ലാ പൊലീസ് മേധാവിക്ക് അയച്ച  അപേക്ഷ\ വ്യക്തതക്കുറവിന്റെ പേരില്‍ മടക്കിയിരുന്നു. പ്രോസിക്യൂഷന്‍ അനുമതി തേടി ഒരുമാസത്തിന് ശേഷമാണ് കമ്മീഷണര്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ടത്. ചില തിയതികളില്‍ ആശയ വ്യക്തത വേണണെന്നും സ്‌കാനിംഗ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തിയ ഡോക്ടറുടെ മൊഴി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് അസി. കമ്മീഷണറുടെ റിപ്പോര്‍ട്ട് തിരിച്ചയച്ചത്.

പ്രതികള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായതിനാല്‍ മനപ്പൂര്‍വ്വം നടപടികള്‍ സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്നാണ് ഹര്‍ഷിന ആരോപിക്കുന്നത്. നീതി തേടി നേരത്തെ ഹര്‍ഷിന 104 ദിവസം സത്യഗ്രഹം ഇരുന്നതിന്റെ ഒടുവിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് ആരോഗ്യപ്രവര്‍ത്തകരെ കുറ്റക്കാരനെന്ന് കണ്ടെത്തി കുന്ദമംഗലം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.  

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media