സെപ്തംബര്‍ ഒന്നിന് നിധിവേട്ട ആരംഭിക്കും

കണ്ടെത്തേണ്ടത് നാസികാലത്തെ പണവും ആഭരണങ്ങളുമടങ്ങിയ 10 ടണ്‍ നിധിശേഖരം
 



നാസി കാലത്ത് ഒളിപ്പിച്ചിരിക്കുന്ന 10 ടണ്‍ നിധി കുഴിച്ചെടുക്കാന്‍ നിധി വേട്ടക്കാര്‍ക്ക് അനുമതി. പതിനെട്ടാം നൂറ്റാണ്ടില്‍ നിന്നുള്ള പോളണ്ടിലെ ഒരു കൊട്ടാരത്തിന്റെ മൈതാനത്താണ് നിധി ഉള്ളതായി കരുതുന്നത്. അതില്‍, ദശലക്ഷക്കണക്കിന് പൗണ്ട് പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഒളിപ്പിച്ചിട്ടുണ്ടാവാമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തില്‍ സമ്പന്നരായ ജര്‍മ്മന്‍കാര്‍ തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നാസി ജര്‍മനിയിലെ പ്രബല അര്‍ദ്ധസൈനിക വിഭാഗമായിരുന്ന ഷുട്സ്റ്റാഫലിന് കൈമാറുകയായിരുന്നു. റഷ്യയുടെ റെഡ് ആര്‍മി ഇത് അപഹരിക്കുന്നത് തടയാനാണ് അങ്ങനെ ചെയ്തിരുന്നത്. എന്നാല്‍, അതെല്ലാം പിന്നീട് അപ്രത്യക്ഷമായി. ഇത് ഒരു നാസി രാജ്യം സ്ഥാപിക്കാന്‍ സഹായിക്കുന്നതിന് ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടത് ഷുട്സ്റ്റാഫല്‍ ബോസ് ഹെന്റിച്ച് ഹിംലറാണ് എന്നാണ് കരുതുന്നത്. ഇതില്‍ 'ഗോള്‍ഡ് ഓഫ് ബ്രെസ്ലൗ' എന്ന് വിളിക്കപ്പെടുന്ന, പൊലീസ് ആസ്ഥാനത്ത് നിന്ന് കാണാതായ നിധി അടക്കം പെടുന്നു എന്നാണ് കരുതുന്നത്. 

ഒരു ഉന്നത ഷുട്സ്റ്റാഫല്‍ ഉദ്യോഗസ്ഥന്‍ എഴുതിയ ഡയറിയും ഭൂപടവും നിധി എവിടെയാണ് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കാം എന്ന് കരുതുന്നു. ജര്‍മ്മന്‍-പോളണ്ട് ബന്ധങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു സംഘം അവകാശപ്പെടുന്നത് മിങ്കോവ്സ്‌കി ഗ്രാമത്തിലുള്ള കൊട്ടാരത്തിലെ ഒരു നാരങ്ങാത്തോട്ടത്തിന്റെ അടിയില്‍ ഈ നിധി ഒളിപ്പിച്ചിരിക്കാമെന്നാണ്.സെപ്തംബര്‍ 1 -ന് സൈലേഷ്യന്‍ ബ്രിഡ്ജ് ഫൗണ്ടേഷന്‍ നിധിക്ക് വേണ്ടിയുള്ള ഖനനം ആരംഭിക്കും. അതോടെ എല്ലാം വ്യക്തമാകും എന്നാണ് കരുതുന്നത്. 


വോണ്‍ സ്റ്റെയ്ന്‍ എന്നു പേരുള്ള ഒരു മുതിര്‍ന്ന ഷുട്സ്റ്റാഫല്‍ ഉദ്യോഗസ്ഥന്‍ ഒരു ഡയറിക്കുറിപ്പ് എഴുതിയതായി പറയപ്പെടുന്നു. അതില്‍ നാരങ്ങാത്തോട്ടം സുരക്ഷിതമാണ് എന്നും അവിടെ നിധി കുഴിച്ചിട്ടുണ്ട് എന്നും എഴുതിയിട്ടുണ്ടത്രെ. ഉദ്യോഗസ്ഥന്റെ കാമുകി കൊട്ടാരത്തില്‍ ജോലി ചെയ്തിരുന്നുവെന്നും നിധി നോക്കാന്‍ അവളെ ഉദ്യോ?ഗസ്ഥന്‍ ഏല്‍പ്പിച്ചിരുന്നു എന്നും കരുതുന്നു. അയാള്‍ അവള്‍ക്ക് എഴുതിയ കത്തില്‍ നിധിയെ കുറിച്ചും അവ സുരക്ഷിതമായി എത്തിച്ചതിനെ കുറിച്ചും എല്ലാം എഴുതിയിട്ടുണ്ട്. 

പതിനെട്ടാം നൂറ്റാണ്ടില്‍ പ്രഷ്യന്‍ ജനറല്‍ ഫ്രെഡറിക് വില്‍ഹെം വോണ്‍ സെയ്ഡ്‌ലിറ്റ്‌സ് നിര്‍മ്മിച്ചതാണ് മിങ്കോവ്‌സ്‌കിയിലെ കൊട്ടാരം. കാലക്രമേണ, അത് പലതവണ പലരുടെയും കയ്യിലായി. യുദ്ധാനന്തരം റെഡ് ആര്‍മിയും പോളിഷ് ആര്‍മിയും വ്യത്യസ്ത സമയങ്ങളില്‍ അവിടെ നിലയുറപ്പിച്ചു. 
പിന്നീട് ലോക്കല്‍ കൗണ്‍സില്‍ ഓഫീസ്, കിന്‍ഡര്‍ ഗാര്‍ഡന്‍, സിനിമ ഒക്കെയായി ഇവിടം മാറി. ഇപ്പോള്‍ കൊട്ടാരം ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. അത് സിലേഷ്യന്‍ ബ്രിഡ്ജ് ഫൗണ്ടേഷന്‍ ദീര്‍ഘകാല പാട്ടത്തിന് എടുത്തിരിക്കുകയാണ്.

ഇതേ ഡയറിയില്‍ തന്നെ മറ്റൊരിടത്ത് കുഴിച്ചിട്ടിരിക്കുന്ന 28 ടണ്‍ നിധിയെ കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട് എന്ന് കരുതുന്നു. അത് മറ്റൊരു കൊട്ടാരത്തിലാണ് കുഴിച്ചിട്ടിരിക്കുന്നത് എന്നാണ് കരുതുന്നത്.  ഏതായാലും സപ്തംബര്‍ ഒന്നിന് ഖനനം ആരംഭിക്കും. അതോട് കൂടി നിധിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ അവസാനിക്കുകയും കൃത്യമായ വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും എന്ന് കരുതാം. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media