ഞായറാഴ്ച നിയന്ത്രണം തുടരും



കോഴിക്കോട്: സംസ്ഥാനത്ത് ഞായറാഴ്ചയിലെ ലോക്ഡൗണ്‍ സമാന നിയന്ത്രണം തുടരാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന കൊവിഡ് അവലേകന യോഗത്തിലാണ് തീരുമാനം. ജില്ലകളിലെ നിയന്ത്രണത്തിലും മാറ്റമലില്ല. 
എത്ര ഞായറാഴ്ചയിലേക്കാണ് ഈ നിയന്ത്രണം തുടരുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അടുത്ത അവലോകന യോ?ഗത്തിന് ശേഷം മാത്രമേ ഇനിയും നിയന്ത്രണങ്ങള്‍ തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളു.

കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ തുടരും.

കാറ്റഗറി 1

നിലവില്‍ മലപ്പുറം, കോഴിക്കോട്, ജില്ലകളാണ് കാറ്റഗറി 1 ല്‍ ഉള്ളത്.

ജില്ലയില്‍ എല്ലാ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

കാറ്റഗറി 2 

നിലവില്‍ എറണാകുളം, തൃശൂര്‍, ആലപ്പുഴ, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളാണ് കാറ്റഗറി 2ല്‍ ഉള്ളത്.

ഇത്തരം ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല.

മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

കാറ്റഗറി 3 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളാണ് ഈ വിഭാ?ഗത്തില്‍

ഇത്തരം ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല.

മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.

ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല.

Related Posts

0 Comments

Leave a reply